തലായി ലതേഷ് വധക്കേസ്: ഏഴ് ആർഎസ്എസ്-ബിജെപി പ്രവർത്തകർ കുറ്റക്കാർ, ശിക്ഷാവിധി ഉച്ചയ്ക്ക്
സിപിഐഎം നേതാവ് തലായി ലതേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ
1 മുതൽ 7 വരെ പ്രതികൾ കുറ്റക്കാരെന്ന് കോടതി. ആർഎസ്എസ് – ബിജെപി പ്രവർത്തകരാണ് പ്രതികൾ. തലശേരി ജില്ലാ അഡീഷണൽ സെഷൻസ് കോടതി ഉച്ചയ്ക്ക് 1 മണിക്ക് ശിക്ഷവിധിക്കും.
കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ആർഎസ്‌എസ്– ബിജെപിക്കാരായ തലായി പൊക്കായി ഹൗസിൽ പി സുമിത്ത്, കൊമ്മൽ വയൽ വിശ്വവസന്തത്തിൽ കെ കെ പ്രജീഷ്‌ബാബു, തലായി ബംഗാളി ഹൗസിൽ ബി നിധിൻ , പുലിക്കൂൽ ഹൗസിൽ കെ സനൽ എന്ന ഇട്ടു, പാറേമ്മൽ ഹൗസിൽ സ്‌മിജോഷ് എന്ന തട്ടിക്കുട്ടൻ , കുനിയിൽ ഹൗസിൽ സജീഷ് എന്ന ജിഷു, പഴയമഠത്തിൽ വി ജയേഷ്, എന്നിവരെയാണ് അഡീഷണൽ ജില്ലാ സെഷൻസ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.
മത്സ്യത്തൊഴിലാളി യൂണിയൻ (സിഐടിയു) നേതാവും സിപിഐ എം തിരുവങ്ങാട് ലോക്കൽ കമ്മിറ്റി അംഗവുമായ തലായിയിലെ കെ ലതേഷി(28)നെ 2008 ഡിസംബർ 31ന് വൈകിട്ട് 5.30ന് ചക്യത്തുമുക്ക് കടപ്പുറത്ത് വെച്ചാണ് വെട്ടിക്കൊന്നത്. ആക്രമണത്തിൽ സിപിഐ എം പ്രവർത്തകൻ മോഹൻലാൽ എന്ന ലാലുവിനും ഗുരുതരപരിക്കേറ്റു. ബോംബേറിൽ പരിക്കേറ്റ സന്തോഷ്, സുരേഷ്, മജീദ് എന്നിവരും ചികിത്സയിലായിരുന്നു. 64 സാക്ഷികളിൽ 30 പേരെ വിസ്‌തരിച്ചു.
Story Highlights : Lathesh murder case verdict today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

