തിരുവനന്തപുരത്ത് മുക്കുപണ്ടം പണയം വെച്ച് 69 ലക്ഷം രൂപ തട്ടി; രണ്ട് പേർ പിടിയിൽ
തിരുവനന്തപുരം നെടുമങ്ങാട് മുക്കുപണ്ടം പണയം വെച്ച് 69 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ രണ്ടുപേർ പിടിയിൽ. വാളിക്കോട്ടെ ഫിനാൻസ് സ്ഥാപനത്തിലാണ് ഇവർ തട്ടിപ്പ് നടത്തിയത്. ചുള്ളിമാനൂർ സ്വദേശി അജ്മൽ,ചല്ലിമുക്ക് സ്വദേശിനി അൻസീന എന്നിവരാണ് പിടിയിലായത്. പല ദിവസങ്ങളിലായി 129 വ്യാജ സ്വർണ വളകളാണ് പണയം വച്ചത്.
വളകളുടെ മുകളിൽ സ്വർണം പൂശിയായിരുന്നു തട്ടിപ്പ്. പണയം സ്വീകരിച്ച സ്വർണം ബാങ്കിന്റെ ലോക്കറിൽ കൊണ്ടുവെക്കുന്നതിനായി എത്തിയപ്പോഴാണ് സ്വർണം പൂശിയതെന്ന് മനസിലാക്കുന്നത്. തുടർന്ന് നെടുമങ്ങാട് പൊലീസിനെ സമീപിക്കുകയായിരുന്നു. പിന്നാലെ ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. കേസിൽ കൂടുതൽ പേരുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
Story Highlights : Two arrested for embezzling Rs 69 lakh by selling fake jewellery in Thiruvananthapuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




