രാഹുൽ മാങ്കൂട്ടത്തിലിനെ 5 ദിവസത്തേയ്ക്ക് കസ്റ്റഡിയിൽ വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യം; ജയിലിന് മുൻപിൽ തടിച്ചുകൂടി DYFI പ്രവർത്തകർ
ബലാത്സംഗ കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ അഞ്ച് ദിവസത്തേയ്ക്ക് കസ്റ്റഡിയിൽ വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടും. ആദ്യത്തെ കേസ് ആയി തിരുവല്ല ജൂഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രാഹുലിന്റെ കസ്റ്റഡി അപേക്ഷ പരിഗണിച്ചേക്കും. ഇന്ന് രാഹുലിനെ കോടതിയിൽ ഹാജരാക്കാൻ മജിസ്ട്രേറ്റ് ഉത്തരവിട്ടിരുന്നു.
കസ്റ്റഡിയിൽ കിട്ടിയാൽ ബലാത്സംഗം നടന്ന തിരുവല്ലയിലെ ഹോട്ടലിൽ എത്തിച്ച് രാഹുലിനെ തെളിവെടുക്കും. ഇന്നലെ കേസ് പരിഗണിച്ചപ്പോൾ പ്രതിഭാഗം ജാമ്യാപേക്ഷ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പൊലീസ് റിപ്പോർട്ട് കിട്ടിയശേഷം ജാമ്യാപേക്ഷ പരിഗണിക്കാമെന്നായിരുന്നു കോടതിയുടെ മറുപടി. കൃത്യം നടന്ന ഹോട്ടലിലും രാഹുലിന്റെ ഡിജിറ്റൽ ഡിവൈസുകളിൽ നിന്നും തെളിവുകൾ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. കഴിഞ്ഞ ഞായറാഴ്ച ആറുമണിക്കൂറിലധികം ചോദ്യം ചെയ്തെങ്കിലും രാഹുൽ പൂർണമായി സഹകരിച്ചിരുന്നില്ല.
അതേസമയം, പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കോടതിയിൽ കൂടുതൽ പൊലീസുകാരെയാണ് വിന്യാസിപ്പിച്ചിരിക്കുന്നത്. വൻ പോലീസ് അകമ്പടിയിലായിരിക്കും ജയിലിൽ നിന്ന് രാഹുലിനെ കോടതിയിലേക്ക് എത്തിക്കുക. മാവേലിക്കര സ്പെഷ്യൽ സബ് ജയിലിൽ നിന്ന് കോടതിയിലേക്ക് ഏകദേശം 21 കിലോമീറ്റർ ദൂരമാണുള്ളത്. ജയിലിനു മുന്നിൽ DYFI പ്രവർത്തകർ തടിച്ചു കൂടിയിരിക്കുകയാണ്.
Story Highlights : Prosecution demands 5-day custody of Rahul Mamkootathil
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




