ജനനായകന്റെ വിധി എന്ത്? സെൻസർ സർട്ടിഫിക്കറ്റ് കേസ് വീണ്ടും മാറ്റിവെച്ചു
വിജയ് നായകനായ ജനനായകൻ്റെ സെൻസർ സർട്ടിഫിക്കറ്റ് കേസ് മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധി പറയാൻ മാറ്റി. തീയതി പറയാതെയാണ് കേസ് വിധി പറയാൻ മാറ്റിയത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
കൗണ്ടർ അഫിഡവിറ്റിന് സമയം അനുവദിച്ചില്ലെന്ന് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ കോടതിയിൽ ആവർത്തിച്ചു. ചിത്രം റിവൈസിങ് കമ്മറ്റിക്ക് വിട്ട സിബിഎഫ്സി ചെയർപേഴ്സൻ്റെ ഉത്തരവ് നിർമാതാക്കൾ ചോദ്യം ചെയ്തില്ലെന്നും സെൻസർ ബോർഡിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ വാദിച്ചു. റിവൈസിങ് കമ്മിറ്റിക്ക് വിട്ടുവെന്ന സെൻസർ ബോർഡിൻ്റെ അറിയിപ്പ് മാത്രമാണ് ലഭിച്ചതെന്നും ചെയർപേഴ്സൻ്റെ ഉത്തരവ് ഇത് വരെയും ലഭിച്ചിട്ടില്ലെന്നും KVN പ്രൊഡക്ഷൻസ് കോടതിയെ അറിയിച്ചു. ലഭിക്കാത്ത ഓർഡർ എങ്ങനെ ചലഞ്ച് ചെയ്യും എന്നും വാദിച്ചു.എക്സാമിനിങ് കമ്മിറ്റിയിലെ ഭൂരിഭാഗം അംഗങ്ങൾക്കും സർട്ടിഫിക്കറ്റ് നൽകുന്നതിൽ പ്രശ്നമില്ല. ഒരാളുടെ തീരുമാനം മാത്രമായി എങ്ങനെ നടപ്പാക്കുമെന്നും KVN പ്രൊഡക്ഷൻസിൻ്റെ അഭിഭാഷകൻ ചോദിച്ചു.
Story Highlights : The Madras High Court Division Bench has postponed the verdict on movie Jananayak’s censor certificate case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




