‘ആർത്തവ ശുചിത്വം പെൺകുട്ടികളുടെ മൗലികാവകാശം; സ്കൂളുകളിൽ സാനിറ്ററി പാഡ് സൗജന്യമായി നൽകുന്നുണ്ടെന്ന് ഉറപ്പാക്കണം’; സുപ്രീംകോടതി
ആർത്തവ ശുചിത്വം പെൺകുട്ടികളുടെ മൗലികാവകാശമെന്ന് സുപ്രീംകോടതി. സ്വകാര്യ, സർക്കാർ സ്കൂളുകളിലെ പെൺകുട്ടികൾക്ക് സാനിറ്ററി പാഡ് സൗജന്യമായി നൽകുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും കോടതി. പൊതുതാൽപര്യ ഹർജിയിലാണ് വിധി. ആവശ്യമായ ആരോഗ്യ സുരക്ഷിതത്വവും ഉൽപ്പന്നങ്ങളും ലഭ്യമാകുക എന്നത് ഓരോ പെൺകുട്ടിയുടെയും അവകാശമാണെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്.
പെൺകുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം സംരക്ഷിക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് ജെ.ബി. പർദിവാല, ജസ്റ്റിസ് ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് സുപ്രധാന വിധി. ജയ താക്കൂർ സമർപ്പിച്ച പൊതു താൽപര്യ ഹർജിയിലാണ് വിധി. ആർത്തവാരോഗ്യത്തിലെ കേന്ദ്രനയവുമായി ബന്ധപ്പെട്ട ഹർജിയിലാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം.
Read Also: അജിത്ത് പവാറിന്റെ പിന്‍ഗാമിയാര്? ഉപമുഖ്യമന്ത്രി പദത്തിലേക്ക് സുനേത്ര പവാറിനെ കൊണ്ടുവരാന്‍ എന്‍സിപി
“ആർത്തവ ആരോഗ്യത്തിനുള്ള അവകാശം ജീവിക്കാനുള്ള അവകാശത്തിൻ്റെയും ആരോഗ്യത്തിനുള്ള അവകാശത്തിൻ്റെയും ഭാഗമാണ്. പെൺകുട്ടികൾക്ക് ആരോഗ്യകരമായ ജീവിതത്തിനും ആർത്തവ ആരോഗ്യത്തിനും അവകാശമുണ്ട്” സുപ്രീം കോടതി പറഞ്ഞു. ആറാം ക്ലാസിനും പന്ത്രണ്ടാം ക്ലാസിനും ഇടയിലുള്ള വിദ്യാർത്ഥികൾക്ക് സൗജന്യ സാനിറ്ററി പാഡുകൾ നൽകാനും എല്ലാ സർക്കാർ, സർക്കാർ-എയ്ഡഡ്, റസിഡൻഷ്യൽ സ്‌കൂളുകളുകൾക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം നൽകണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.
Story Highlights : Supreme Court says right to menstrual health a fundamental right
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




