Advertisement

ചെങ്കോട്ട സ്ഫോടനം; ഗ്ലോബൽ കോഫി ഷോപ്പുകൾ ലക്ഷ്യമാക്കി ഭീകരാക്രമണ ഗൂഢാലോചന നടത്തി, പ്രതികളുടെ മൊഴി

January 31, 2026
Google News 1 minute Read

ഡൽഹി ചെങ്കോട്ടയ്ക്ക് സമീപത്തെ സ്ഫോടനത്തിൽ പ്രതികൾ നടത്തിയത് വൻ ഗൂഢാലോചന. രാജ്യത്തെ ഗ്ലോബൽ കോഫി ചെയിനിന്റെ ഔട്ട്‌ലെറ്റുകളിൽ സ്ഫോടനം നടത്താനായിരുന്നു പദ്ധതിയിട്ടതെന്നാണ് വിവരം. ഗസയിലെ ഇസ്രായേൽ സൈനിക നടപടിക്ക് സ്ഫോടനങ്ങളിലൂടെ മറുപടി നൽകുകയാണ് പ്രതികൾ ആഗ്രഹിച്ചതെന്നാണ് വിവരം.

ഇതിനായി ഡൽഹിയിലെയും മറ്റു നഗരങ്ങളിലെയും ഗ്ലോബൽ കോഫി ചെയിന്റെ ഔട്ലെറ്റുകൾ ലക്ഷ്യമിട്ടു. ഗൂഢാലോചനയിൽ പ്രതികൾക്കിടയിലും അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു. ജമ്മു കശ്മീരിലെ സുരക്ഷാസേനയെ ലക്ഷ്യം വെച്ച് ആക്രമണം നടത്താൻ പ്രതികളിൽ ചിലർ ആവശ്യപ്പെട്ടു. കഴിഞ്ഞ നാല് വർഷമായി വൈറ്റ് കോളർ ശൃംഖല സജീവമായിരുന്നു. കേസിലെ അന്വേഷണത്തിൽ പ്രതികൾ നൽകിയ മൊഴി വിവരങ്ങൾ ആണ് പുറത്തുവന്നത്.

2000 ഡിസംബർ 22-ന് രാത്രിയാണ് രാജ്യത്തെ നടുക്കിയ ആ ഭീകരാക്രമണം നടന്നത്. ചെങ്കോട്ടയിലുണ്ടായ സ്‌ഫോടനത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടിരുന്നു.ഫരീദാബാദ് ഭീകരസംഘത്തെ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ടുപോകുന്നത്. അറസ്റ്റിലായ ഡോക്ടര്‍ മുസമ്മില്‍ ഷക്കീലിനെയും കൂട്ടാളികളെയും ചോദ്യം ചെയ്തതില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ എന്‍ഐഎയ്ക്ക് ലഭിച്ചിരുന്നു.

Story Highlights : Red fort delhi blast

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here