Advertisement

‘സൂര്യാകാശരംഗമേ…’ യൂട്യൂബിൽ തരംഗമായി ‘മിഹിരാ’ മ്യുസിക്കൽ വീഡിയോ

3 days ago
Google News 3 minutes Read
mihira

സംഗീത പ്രേമികളുടെ ഹൃദയം കവരുന്നൊരു അതിമനോഹര ഗാനം.യൂട്യൂബിൽ തരംഗമായി മാറുകയാണ് ‘മിഹിരാ’. ആധുനിക മനുഷ്യൻ പരിസ്ഥിതിയുമായി ചേർന്ന് നിൽക്കേണ്ടതിന്റെ ഓർമ്മപ്പെടുത്തലുമായാണ് ഈ ആൽബം എത്തിയിരിക്കുന്നത്. ജനുവരി 31ന് റിലീസ് ചെയ്ത ഇതിനോടകം തന്നെ പ്രേക്ഷക പ്രീതി നേടിയിട്ടുണ്ട്.

നന്ദു കർത്തയുടെ മ്യൂസിക് പ്രൊഡക്ഷനിൽ രൂപപ്പെട്ട മിഹിരയിലെ ഉപകരണങ്ങൾ വായിച്ച ആർട്ടിസ്റ്റുകളെല്ലാവരും സ്ത്രീകളാണ് എന്നത് മറ്റൊരു പ്രത്യേകതയാണ്. ചെല്ലോയിൽ മരിയ ഗ്രിഗൊറെവ(റഷ്യ), ഗിറ്റാറിൽ സാഷ സ്വി(യുക്രൈൻ), താളവാദ്യങ്ങളിൽ ചാരു ഹരിഹരൻ(ചെന്നൈ), വയലിനിൽ മാർട്ടീനാ ചാൾസ്(കണ്ണൂർ), ബെയ്‌സ് ഗിറ്റാറിൽ നിയ ജോർജ് മനോജ്(ബാംഗ്ലൂർ)—എന്നിവർ ചേർന്ന് സൃഷ്ടിച്ച ഈ ശബ്ദലോകം, പരമ്പരാഗത ഇന്ത്യൻ സംഗീതത്തെയും ആധുനിക ആഗോള സംഗീതശൈലികളെയും മനോഹരമായി സമന്വയിപ്പിക്കുന്നു. കിരൺ ലാലും, നന്ദു കർത്തയും, രഞ്ജിത്ത് വിശ്വനാഥനും ചേർന്ന് മിക്സിങ് നിർവ്വഹിച്ച ഗാനം മാസ്റ്റർ ചെയ്തത് അമേരിക്കയിലെ പെൻസിൽവാനിയയിൽ നിന്നുള്ള ടോം വോൾപിസെല്ലിയാണ്.

പുരാതന സൂര്യാരാധനാ ദർശനങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ ഗാനം എഴുതിയിരിക്കുന്നത്. ഗാനം ആലപിച്ചിരിക്കുന്നത് ശാസ്ത്രീയ സംഗീതജ്ഞയും പിന്നണി ഗായികയുമായ രാഖി. ആർ. നാഥ് ആണ്. ഗാനത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത് നന്ദു കർത്തയും, വരികൾ എഴുതിയിരിക്കുന്നത് പ്രശസ്ത ഗാനരചയിതാവായ ബി. കെ. ഹരി നാരായണനുമാണ്.

ഗാനത്തിലെ പോളിഷ് കലാകാരി ഗോസിയ ഡി ജാർസെബാക്കിന്റെ നൃത്തച്ചുവടുകൾ കൂടുതൽ ദൃശ്യഭംഗി നൽകുന്നതാണ്. യു.കെയിലെ മനോഹരമായ ഭൂപ്രകൃതികളിലാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്. വീഡിയോ സംവിധാനം ചെയ്തത് ചലച്ചിത്രകാരിയായ ശ്രുതി ശരണ്യമാണ്. ക്യാമറ ചെയ്തിരിക്കുന്നത് യു. കെ മലയാളിയായ മേധ സഗരിയാണ്. കളർ ഗ്രേഡിംഗ് ചെയ്തത് മലയാള സിനിമയിലെ പ്രമുഖനായ കളറിസ്റ്റ് ലിജു പ്രഭാകർ. ഇതൊരു മ്യൂസിക് വീഡിയോ മാത്രമല്ല, മറിച്ച് ഒരു ആഗോള കലാസമാഗമം തന്നെയാണ്.

Story Highlights : ‘Mihira’ musical video goes viral on YouTube

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here