Advertisement

ശബരിമല സ്വർണക്കൊള്ള; ‘യുഡിഎഫും ബിജെപിയും യഥാർത്ഥ കുറ്റവാളികളെ രക്ഷിക്കാൻ ശ്രമിക്കുന്നു’; കടകംപള്ളി സുരേന്ദ്രൻ

February 8, 2026
Google News 2 minutes Read

ശബരിമല സ്വർണക്കൊള്ളക്കേസിലെ പുകമറ സൃഷ്ടിച്ചു യഥാർത്ഥ കുറ്റവാളികളെ രക്ഷിക്കാൻ ആണ് യൂഡിഎഫും ബിജെപിയും ശ്രമിക്കുന്നതെന്ന് മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. വീണ്ടും കള്ള പ്രചാരണത്തിൻ്റെ ഭാണ്ഡക്കെട്ട് തുറക്കുന്നു. താൻ ഉണ്ണികൃഷ്ണൻ പോറ്റിയെ കാണാൻ ഒരു തവണ പോയെന്നു പറഞ്ഞത് ഓർമ്മ പിശകെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

ഒരു കുട്ടിക്ക് മെമൊന്റോ കൊടുത്തതാണ് ഇപ്പോൾ പ്രചരിപ്പിക്കുന്ന ചിത്രമെന്നും ഏതു കുട്ടി ജയിച്ചാലും മൊമെന്റോ കൊടുക്കുമെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. മൊമെന്റോ കൊടുക്കൽ വലിയ സംഭവം അല്ല. മന്ത്രിയായിരുന്ന കാലത്ത് മണ്ഡലത്തിന് പുറത്തും പോയി മൊമെന്റോ കൊടുത്തിരുന്നുവെന്ന് അദേഹം പറഞ്ഞു.

Read Also: ‘UDF കൺവീനർ ആയതിന് ശേഷം വേട്ടയാടൽ ഉണ്ടായി; ഒളിച്ചോടാൻ ഞാൻ തയ്യാറല്ല’; അടൂർ പ്രകാശ്

കള്ള പ്രചാരവേലയിലൂടെ ആളുകളെ താറടിച്ച് സ്വാർഥ താത്പര്യം നേടാൻ ശ്രമം. യുഡിഎഫിന് കച്ചവട താത്പര്യം മാത്രം. അധികാരത്തിൽ കയറണം കച്ചവടം നടത്തണം. ഇത് മാത്രമാണ് യുഡിഎഫ് ചിന്തയെന്ന് കടകംപള്ളി സുരേന്ദ്രൻ കുറ്റപ്പെടുത്തി. സ്വർണ്ണക്കൊള്ളയിൽ വാർത്ത വരുന്നത് വരെ ഉണ്ണികൃഷ്ണൻ പോറ്റി ഇങ്ങനെ ഒരാളാണെന്നു അറിഞ്ഞിരുന്നില്ല. ഉണ്ണികൃഷ്ണൻ പോറ്റി യഥാർത്ഥ ഭക്തൻ എന്നാണ് കരുതിയിരുന്നതെന്ന് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

അഞ്ച് വർഷം മുൻപ് പ്രതിപക്ഷവും മാധ്യമങ്ങളും ബിരിയാണി ചെമ്പിലും, ഈന്തപ്പഴത്തിലും സ്വർണ്ണം കടത്തിയെന്ന് ആക്ഷേപം ഉന്നയിച്ചിട്ടും ജനങ്ങൾ വിശ്വസിച്ചില്ലെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഈ ആരോപണത്തിന് ജനങ്ങൾ മറുപടി നൽകിയെന്നും എൽ‌ഡിഎഫ് വീണ്ടും അധികാരത്തിൽ വന്നുവെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

Story Highlights : UDF and BJP trying to protect real culprit of Sabarimala gold tehft says Kadakampally Surendran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here