‘മാപ്പ് പറയേണ്ടത് ആന്റോ ആന്റണി’; ആരോപണത്തിൽ ഉറച്ച് കെ പി ഉദയഭാനു
പത്തനംതിട്ട എം പി ആന്റോ ആന്റണിയ്ക്കെതിരായ ആരോപണത്തിൽ ഉറച്ച് സിപിഐഎം നേതാവ് കെ പി ഉദയഭാനു. മാപ്പ് പറയേണ്ടത് ആന്റോ ആന്റണിയാണ്. താൻ എന്തിനാണ് മാപ്പ് പറയേണ്ടതെന്നും കെ പി ഉദയഭാനു ചോദിച്ചു. ആരോപണത്തിൽ ആന്റോ ആന്റണി വക്കീൽ നോട്ടീസ് അയച്ച സംഭവത്തിലാണ് കെ പി ഉദയഭാനുവിന്റെ പ്രതികരണം.
ഉദയഭാനു ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്ത വീഡിയോ ഉടൻ നീക്കം ചെയ്യണമെന്നാണ് ആന്റോ ആന്റണി അയച്ച വക്കീൽ നോട്ടീസിലെ ആവശ്യം. തിരുവല്ല നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് ധനകാര്യസ്ഥാപനവുമായി ബന്ധപ്പെട്ടായിരുന്നു കെ പി ഉദയഭാനുവിന്റെ ആരോപണം. സമൂഹമാധ്യമത്തിലൂടെ അടിസ്ഥാനരഹിതവും അപകീർത്തികരവുമായ പ്രസ്താവനകൾ ഉദയഭാനു നടത്തിയെന്ന് ആൻ്റോ ആൻ്റണി പറഞ്ഞു. ഉദയഭാനു ശ്രമിച്ചത് തെറ്റിദ്ധാരണ സൃഷ്ടിക്കാനാണെന്നും നോട്ടീസ് ലഭിച്ച 15 ദിവസത്തിനുള്ളിൽ നിരുപാധികം ക്ഷമാപണം നടത്തണമെന്നും ആൻ്റോ ആൻ്റണി വക്കീൽ നോട്ടീസിൽ പറയുന്നു.
Read Also: കെ പി ഉദയഭാനുവിനെതിരെ നിയമനടപടിയുമായി ആന്റോ ആന്റണി; വക്കീൽ നോട്ടീസയച്ചു
ശബരിമല തന്ത്രി കണ്ഠരര് രാജീവരുടെ രണ്ടരക്കോടി രൂപ തിരുവല്ലയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് താൻ പിൻവലിച്ചെന്നായിരുന്നു ആരോപണം. തനിക്കെതിരെ തുടർച്ചയായി വ്യാജ ആരോപണങ്ങൾ ഉയർത്തുകയാണ്. താൻ തന്ത്രിയിൽ നിന്ന് പണം വാങ്ങിയിട്ടുണ്ടെങ്കിൽ അത് ധനകാര്യ സ്ഥാപനത്തിന്റെ ഉടമയും ഉദയഭാനുവും അതുമായി ബന്ധപ്പെട്ട രേഖകൾ പുറത്തുവിടണമെന്നും ആന്റോ ആന്റണി ആവശ്യപ്പെട്ടിരുന്നു.
Story Highlights : KP Udayabhanu stands on the allegations against Anto Antony
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




