Advertisement

ഇനി ഇന്ത്യ ആരിൽ നിന്ന് എണ്ണ വാങ്ങണമെന്ന് യുഎസ് തീരുമാനിക്കും, അമേരിക്കയ്ക്ക് ഇന്ത്യയെ വിറ്റു, മോദി കർഷകരെ വഞ്ചിച്ചു; രാഹുൽ ഗാന്ധി

February 11, 2026
Google News 1 minute Read

വികസിച്ചുകൊണ്ടിരിക്കുന്ന ആഗോള ഭൂരാഷ്ട്രീയത്തിൽ ആണ് നമ്മൾ ജീവിക്കുന്നത്, സ്ഥിരതയിൽ നിന്നും അസ്ഥിതിയിലേക്ക് നീങ്ങുന്നുവെന്ന് രാഹുൽ ഗാന്ധി. മുൻപ് പ്രധാനമന്ത്രി പറഞ്ഞു യുദ്ധങ്ങളുടെ യുഗം അവസാനിച്ചു എന്ന്. എന്നാൽ നമ്മൾ യുദ്ധത്തിൻറെ യുഗത്തിലേക്ക് ആണ് നീങ്ങുന്നതെന്നും രാഹുൽ ഗാന്ധി വിമർശിച്ചു.

യുക്രെയിനിലും ഇറാനിലും എല്ലാം യുദ്ധങ്ങളാണ്.നമ്മൾ അസ്ഥിരമായ ഒരു ലോകത്തിലേക്കാണ് നീങ്ങുന്നത്. ഡോളറും യുഎസ് ആധിപത്യവും വെല്ലുവിളിക്കപെടുന്നു. ഈ സംഘർഷത്തിന്റെ കേന്ദ്രബിന്ദു എ ഐ സങ്കല്പം. എ ഐ ഒട്ടേറെ പ്രതിബന്ധങ്ങൾ നേരിടും. നമ്മൾ അപകടകരമായ ഒരു കാലത്തേക്ക് പോകുന്നു എന്നുള്ള കാര്യം ബജറ്റ് അഭിസംബോധന ചെയ്യുന്നു.

ബജറ്റിൽ ഒന്നുമില്ല. ഊർജ – സാമ്പത്തിക ആയുധവത്കരണത്തെക്കുറിച്ച് ബജറ്റിൽ ഒന്നുമില്ല.സമാന്തരമായി ചില പുതിയ കാര്യങ്ങൾ സംഭവിക്കുന്നു. യുഎസിനും അമേരിക്കക്കും ഇടയിൽ ഏറ്റവും മൂല്യമുള്ള ആസ്തി ഇന്ത്യൻ ഡാറ്റ.

അമേരിക്കയ്ക്ക് സൂപ്പർ പവർ ആയി തുടരണമെങ്കിലും,ഡോളറിന്റെ മൂല്യം സൂക്ഷിക്കണമെങ്കിലും ഇന്ത്യൻ ഡാറ്റ ആവശ്യം. ഇന്ത്യയുടെ ഏറ്റവും വലിയ വിലപേശൽ ശക്തി ജനങ്ങൾ. ഇന്ത്യയുടെ ഏറ്റവും വലിയ ശക്തി ജനസംഖ്യ. ഇന്ത്യ സഖ്യമാണ് ട്രംബുമായി ചർച്ച നടത്തിയിരുന്നത് എങ്കിൽ, മുന്നോട്ടുവയ്ക്കുന്ന ആദ്യ കാര്യം ഇന്ത്യൻ ഡാറ്റ ആകുമായിരുന്നുവെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

ജോലിക്കാരെ പോലെയല്ല, തുല്യനിലയിൽ സംസാരിക്കാൻ ആവശ്യപ്പെടുമായിരുന്നു. നിങ്ങൾക്ക് നിങ്ങളുടെ കർഷകരെ സംരക്ഷിക്കണമെങ്കിൽ ഞങ്ങൾക്ക് ഞങ്ങളുടെ കർഷകരെയും സംരക്ഷിക്കണം എന്ന് പറയുമായിരുന്നു.ഡിജിറ്റൽ വാണിജ്യ ചട്ടങ്ങളിലെ നിയന്ത്രണം വിട്ടുകൊടുത്തു.ഡാറ്റ പ്രാദേശികവൽക്കരണത്തിന് ചട്ടങ്ങൾ ഇല്ല.

മൂന്ന് ശതമാനമായിരുന്ന ശരാശരി താരിഫ് 18% ആയി ഉയർന്നു. 6 ഇരട്ടി വർദ്ധനവ് ഉണ്ടായി.യുഎസിന് ഇന്ത്യയോട് യാതൊരു പ്രതിബദ്ധതയും ഇല്ല.ഇന്ത്യയുടെ താരിഫ് ഉയർന്നെങ്കിലും യുഎസിന്റെ താരീഫ് 16 ൽ നിന്ന് 0 ആയി കുറഞ്ഞു.

ഇന്ത്യയുടെ യഥാർത്ഥ ആസ്തി ഇവിടുത്തെ ജനങ്ങൾ ആണെന്ന് പ്രധാനമന്ത്രിക്ക് അറിയാം. ബംഗ്ലാദേശിന്റെ ടെക്സ്റ്റൈൽ താരിഫ് യുഎസ് പൂജ്യമാക്കി.അതോടെ ഇന്ത്യൻ ടെക്സ്റ്റൈൽ മേഖല തഴയപ്പെട്ടു.ഇനി ഇന്ത്യ ആരിൽ നിന്ന് എണ്ണ വാങ്ങണമെന്ന് യുഎസ് തീരുമാനിക്കും, പ്രധാനമന്ത്രിയല്ലെന്നും രാഹുൽ ഗാന്ധി വിമർശിച്ചു.

ഇന്ത്യൻ ചരിത്രത്തിലാദ്യമായി, കർഷകർ കടുത്ത പ്രതിസന്ധി നേരിടുന്നു. സോയാബീൻ, ചുവന്ന മണിച്ചോളം അടക്കമുള്ള ധാന്യങ്ങൾക്കായി ഇന്ത്യ വാതിൽ തുറന്നു കൊടുത്തു.ലജ്ജാകരം എന്ന് രാഹുൽ. ഒരു പ്രധാനമന്ത്രിയും ഇതുപോലെ ചെയ്തിട്ടില്ല. പ്രധാനമന്ത്രിയുടെ കണ്ണുകളിൽ താൻ ഭയം കാണുന്നു. അദാനിയുടെ കമ്പനി ഒരു സാധാരണ കമ്പനി അല്ല. യുഎസിലെ കേസ് ലക്ഷ്യം വെച്ചിരിക്കുന്നത്

അദാനിയെ അല്ല പ്രധാനമന്ത്രിയെ.അത് ലക്ഷ്യം വെച്ചിരിക്കുന്നത് ബിജെപിയുടെ സാമ്പത്തിക ശൃംഖലയെ. അനിൽ അംബാനി എന്തുകൊണ്ട് ജയിലിൽ പോകുന്നില്ല, അതിന് കാരണം അദ്ദേഹത്തിൻറെ പേര് എപ്സ്റ്റീൻ ഫയലുകളിൽ ഉണ്ട്. കേന്ദ്രസർക്കാർ യുഎസിന് മുന്നിൽ കീഴടങ്ങി. അത് പ്രധാനമന്ത്രിയുടെ മാത്രം കീഴടങ്ങൽ അല്ല, 150 കോടി ഇന്ത്യക്കാരുടെ ഭാവിയാണെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

Story Highlights : Rahul Gandhi against modi india us deal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here