ഒമാൻ എണ്ണ ടാങ്കറിന് നേരെ ഇറാൻ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു
ഒമാൻ തീരത്ത് എണ്ണ ടാങ്കറിനു നേരെ ഇറാൻ ആക്രമണം.ഒരു ക്രൂ അംഗം മരിച്ചു. ഒരു ഇന്ത്യക്കാരനാണ് മരിച്ചത്. സ്ഫോടകവസ്തുക്കൾ നിറച്ച ബോട്ട് ഉപയോഗിച്ചായിരുന്നു ആക്രമണം. മസ്‌കറ്റ് തീരത്ത് നിന്ന് 52 നോട്ടിക്കൽ മൈൽ അകലെയാണ് സംഭവം. 21 ജീവനക്കാരെ രക്ഷിച്ചു. ഇറാൻ, അമേരിക്ക, ഇസ്രായേൽ എന്നിവ ഉൾപ്പെടുന്ന സംഘർഷഭരിതമായ സാഹചര്യം നിലനിൽക്കെയാണ് ആക്രമണം.
ജിസിസി രാജ്യങ്ങളെയും ഇത് നേരിട്ട് ബാധിക്കുന്നു. മാരിടൈം സെക്യൂരിറ്റി സെന്ററുമായി ഏകോപിപ്പിച്ച്, പനാമ റിപ്പബ്ലിക്കിന്റെ പതാക വഹിക്കുന്ന വാണിജ്യ കപ്പലായ എംവി സാൻഡ് കപ്പലിലെ 21 ജീവനക്കാരെ ഒഴിപ്പിച്ചു. 16 ഇന്ത്യക്കാർ, നാല് ബംഗ്ലാദേശികൾ, ഒരു ഉക്രേനിയൻ സ്വദേശി എന്നിവരാണ് കപ്പലിലെ ജീവനക്കാരിൽ ഉൾപ്പെട്ടിരുന്നത്.
തകർന്ന ടാങ്കറിന്റെ അവസ്ഥ നിരീക്ഷിക്കുന്നതിനും സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതിനുമായി ഒമാൻ റോയൽ നേവി ഒരു ഫ്ലീറ്റ് കപ്പൽ അയച്ചു. അപകടസ്ഥലം ഒഴിവാക്കാനും സുരക്ഷിതമായി സഞ്ചരിക്കാനും ഈ പ്രദേശത്തുകൂടി കടന്നുപോകുന്ന കപ്പലുകൾക്ക് സമുദ്ര അധികൃതർ മുന്നറിയിപ്പ് നൽകി.
Story Highlights : oil tanker attacked off oman coast one crew member killed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




