Advertisement

30 ദിവസത്തെ താല്‍ക്കാലിക ഇളവ്; റഷ്യന്‍ എണ്ണ വാങ്ങാന്‍ ഇന്ത്യയ്ക്ക് അമേരിക്കയുടെ അനുമതി

March 6, 2026
Google News 2 minutes Read

റഷ്യന്‍ എണ്ണ വാങ്ങാന്‍ ഇന്ത്യയ്ക്ക് അമേരിക്കയുടെ അനുമതി. കടലില്‍ കുടുങ്ങിക്കിടക്കുന്ന റഷ്യന്‍ എണ്ണ ഇന്ത്യയ്ക്ക് വില്‍ക്കാന്‍ അനുവദിക്കുന്ന 30 ദിവസത്തെ താല്‍ക്കാലിക ഇളവ് അമേരിക്ക അനുവദിച്ചതായി യു എസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് അറിയിച്ചു.

ആഗോള എണ്ണ വിപണികളിലേക്ക് എണ്ണയുടെ ഒഴുക്ക് നിലനിര്‍ത്തുകയാണ് നടപടിയുടെ ലക്ഷ്യമെന്ന് യു എസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ്. കടലില്‍ കുടുങ്ങിക്കിടക്കുന്ന എണ്ണയുമായി ബന്ധപ്പെട്ട ഇടപാടുകള്‍ക്ക് മാത്രമാണ് അംഗീകാരമെന്നും സ്‌കോട്ട ബെസന്റ് വ്യക്തമാക്കി. ഈ ഹ്രസ്വകാല നടപടി റഷ്യയ്ക്ക് കാര്യമായ സാമ്പത്തികനേട്ടം ഉണ്ടാക്കില്ലെന്നും ബെസന്റ് പറയുന്നു. ഭാവിയില്‍ ഇന്ത്യ അമേരിക്കന്‍ ക്രൂഡ് ഓയില്‍ വാങ്ങുന്നത് വര്‍ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ബെസന്റ് കൂട്ടിച്ചേര്‍ത്തു.

അമേരിക്കന്‍ പ്രതികരണത്തില്‍ പ്രതിഷേധം ശക്തമാണ്. ഇന്ത്യയ്ക്ക് എണ്ണ വാങ്ങാന്‍ അമേരിക്കയുടെ അനുമതി ആവശ്യമുണ്ടോ എന്ന് പ്രതിപക്ഷം. പ്രസ്താവനയില്‍ കേന്ദ്രം മൗനം പാലിക്കുന്നുവെന്നും മനീഷ് തിവാരി എംപി പ്രതികരിച്ചു. അമേരിക്കന്‍ ബ്ലാക്ക് മെയില്‍ എത്രകാലം തുടരുമെന്ന് ജയറാം രമേശ് ചോദിച്ചു. ഇറാന്‍ യുദ്ധക്കപ്പല്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തകര്‍ത്തതില്‍ കേന്ദ്രം പ്രതികരിക്കാത്തതിലും വിമര്‍ശനമുണ്ട്.

Read Also: യുദ്ധം അവസാനിപ്പിക്കാൻ ഇറാനിയൻ നേതാക്കൾ ബന്ധപ്പെടുന്നുണ്ടെന്ന് ട്രംപ്; ഒരു ചർച്ചയ്ക്കും തയാറല്ലെന്ന് അബ്ബാസ് അരഗ്ചി

അതേസമയം, ആക്രമണ ഭീഷണിയെ തുടര്‍ന്ന് ശ്രീലങ്കന്‍ സമുദ്രാതിര്‍ത്തിയില്‍ എത്തിയ ഇറാന്റെ രണ്ടാമത്തെ യുദ്ധക്കപ്പല്‍ സുരക്ഷിതം. ഐറിസ് ബുഷെഹറിലെ 208 ജീവനക്കാരെ ഒഴിപ്പിച്ചെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസനായകേ അറിയിച്ചു. അതേസമയം, ഇറാന്റെ ഐറിസ് ദേന യുദ്ധക്കപ്പല്‍ യുഎസ് തകര്‍ത്തതില്‍ വിവാദം തുടരുകയാണ്. സംഭവത്തില്‍ ശ്രീലങ്കന്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷം രംഗത്തെത്തി.

സഹായം തേടിയ ഐറിസ്ദേ ന കപ്പലിനെ 11 മണിക്കൂര്‍ കാത്തുനിര്‍ത്തിയെന്ന് എസ്‌ജെബി പാര്‍ലമെന്റ് അംഗംമുജീബുര്‍ റഹ്മാന്‍ പറഞ്ഞു. യുഎസിന്റെയും ഇന്ത്യയുടെയും സമ്മര്‍ദ്ദം മൂലമാണോ ശ്രീലങ്കന്‍ സര്‍ക്കാര്‍ അനുമതി വൈകിപ്പിച്ചത് എന്ന് പ്രതിപക്ഷം ചോദിക്കുന്നു. ഭൗമരാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്കിടയില്‍ സര്‍ക്കാര്‍ കുടുങ്ങിപ്പോയി എന്ന് ആരോപണം. സംഭവത്തെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും പുറത്തു വിടണം എന്ന്പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസ പറഞ്ഞു. സിരിമാവോ ബന്ദാരനായകെ സ്ഥാപിച്ച നിഷ്പക്ഷതയുടെ മാതൃക പിന്തുടരണം എന്നും പ്രതിപക്ഷം വ്യക്തമാക്കി.

Story Highlights : US allows India to buy Russian oil

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here