Advertisement

പത്തനാപുരം എന്‍എസ്എസ് താലൂക്ക് യൂണിയന്‍ തലപ്പത്ത് മന്ത്രി ഗണേഷ് തുടരുന്നതില്‍ ഒരു വിഭാഗത്തിന് അതൃപ്തി; അംഗങ്ങള്‍ സുകുമാരന്‍ നായരെ സമീപിച്ചതായി വിവരം

March 8, 2026
Google News 3 minutes Read
some nss leaders not satistied with ganesh kumar's leadership

പത്തനാപുരം എന്‍എസ്എസ് താലൂക്ക് യൂണിയന്‍ പ്രസിഡന്റായി മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ തുടരുന്നതിനെതിരെ യൂണിയനിലെ ഒരു വിഭാഗം അംഗങ്ങള്‍ രംഗത്ത് എന്ന് ആരോപണം. പത്മ കഫെ നിര്‍മ്മാണത്തിലെ അഴിമതി അടക്കം ചൂണ്ടിക്കാണിച്ച് ഗണേഷ് കുമാറിനെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കണമെന്ന ആവശ്യം എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരെ അംഗങ്ങള്‍ അറിയിച്ചെന്നാണ് വിവരം. അതേസമയം നായന്മാര്‍ക്കിടയില്‍ അങ്കഛിദ്രം ഉണ്ടാക്കാനുള്ള കോണ്‍ഗ്രസ് ശ്രമമാണ് ആരോപണങ്ങള്‍ക്ക് പിന്നിലെന്ന് കെ.ബി. ഗണേഷ് കുമാര്‍ പ്രതികരിച്ചു. ( some nss leaders not satistied with ganesh kumar’s leadership)

യൂണിയനിലെ പ്രവര്‍ത്തനങ്ങളില്‍ ഗണേഷ് കുമാറിന്റെ ഏകാധിപത്യപരമായ നടപടികള്‍ ആണ് ഉണ്ടാകുന്നതെന്ന വിമര്‍ശനം ഉണ്ട്. കൂടാതെ പത്മ കഫെ നിര്‍മ്മാണത്തില്‍ അഴിമതി നടന്നുവെന്നാരോപണവും അദ്ദേഹം ഉന്നയിച്ചു. ഈ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ഗണേഷ് കുമാറിനെ പത്തനാപുരം എന്‍എസ്എസ് യൂണിയനില്‍ നിന്ന് മാറ്റണം എന്ന ആവശ്യം അംഗങ്ങള്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയെ അറിയിച്ചതെന്നാണ് പുറത്ത് വരുന്ന വിവരം.

Read Also: തൃശൂരില്‍ ആലങ്കോട് ലീലാകൃഷ്ണന്‍ സിപിഐ സ്ഥാനാര്‍ഥി? ബിനോയ് വിശ്വം വിളിച്ചെന്ന് സ്ഥിരീകരിച്ച് ആലങ്കോട് ലീലാകൃഷ്ണന്‍

എന്നാല്‍ ആരോപണങ്ങള്‍ പൂര്‍ണ്ണമായും തള്ളുകയാണ് കെ ബി ഗണേഷ് കുമാര്‍. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസിന്റെ വക്രബുദ്ധിയാണ് ആരോപണങ്ങള്‍ക്ക് പിന്നിലെന്നും പത്തനാപുരത്ത് താന്‍ വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.സംഭവത്തില്‍ എന്‍എസ്എസ് നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.

Story Highlights : some nss leaders not satistied with ganesh kumar’s leadership

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here