നാട്ടികയില്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി സി സി മുകുന്ദനെ പരിഗണിച്ചേക്കില്ല; തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ എതിര്‍പ്പ് സ്‌ക്രീനിങ് കമ്മിറ്റിയെ അറിയിക്കും
നാട്ടികയില്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി സി സി മുകുന്ദനെ പരിഗണിച്ചേക്കില്ല. തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ എതിര്‍പ്പ് സംസ്ഥാന നേതൃത്വം സ്‌ക്രീനിങ് കമ്മിറ്റിയെ അറിയിക്കും. ആലപ്പുഴയില്‍ ജി സുധാകരന്‍ മത്സര സന്നദ്ധതയോ സിപിഐഎമ്മിനെ എതിര്‍ക്കുന്ന സമീപനമോ വ്യക്തമാക്കിയാല്‍ മാത്രം പാര്‍ട്ടി നിലപാട് അറിയിച്ചാല്‍ മതിയെന്നും തീരുമാനം.
കാട്ടാക്കടയില്‍ മലയിന്‍കീഴ് വേണുഗോപാലും പാറശാലയില്‍ മുന്‍ മന്ത്രി വിഎസ് ശിവകുമാറും പരിഗണനയില്‍. എല്‍ദോസ് കുന്നപ്പിള്ളി , ഐസി ബാലകൃഷ്ണന്‍ എന്നിവര്‍ മത്സരിക്കുന്നതില്‍ അന്തിമ തീരുമാനം കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിക്ക് വിട്ടു. കോണ്‍ഗ്രസ് സ്‌ക്രീനിങ് കമ്മിറ്റി യോഗം ഡല്‍ഹിയില്‍ തുടരുന്നു.
Read Also: ‘തത്കാലം നിയമസഭയിലേക്കില്ല; മത്സരിക്കണമെന്ന് പാര്‍ട്ടി പറഞ്ഞിട്ടില്ല’; ഷാഫി പറമ്പില്‍
നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചെന്ന വാര്‍ത്ത തള്ളി ഷാഫി പറമ്പില്‍ എം പി. പ്രചരിക്കുന്നത് ഊഹാപോഹങ്ങളെന്നാണ് പ്രതികരണം.
ഒരു എംപിയും സ്വയം സ്ഥാനാര്‍ഥിയായിട്ട് നില്‍ക്കുന്നില്ലല്ലോ. ഞാനിപ്പോള്‍ മത്സരിച്ച് ജയിച്ച് നില്‍ക്കുകയാണല്ലോ. അതിന്റെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റട്ടെ. മത്സരിക്കണമെന്ന് പാര്‍ട്ടി ഇതുവരെ പറഞ്ഞിട്ടില്ല. നിങ്ങള്‍ ഊഹാപോഹങ്ങള്‍ ഉണ്ടാക്കി അനാവശ്യ ചര്‍ച്ചകള്‍ക്ക് വഴിവെക്കരുത്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഉചിതമായ തീരുമാനമെടുക്കും. കേരളത്തില്‍ യുഡിഎഫിന്റേത് നല്ല സ്ഥാനാര്‍ഥി പട്ടികയായിരിക്കും. അനിവാര്യമായ മാറ്റം കേരളത്തില്‍ ഉണ്ടായിരിക്കും. ഇവരെ മാറ്റാന്‍ ജനങ്ങള്‍ തയാറായിരിക്കുകയാണ് – അദ്ദേഹം പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിന് മുന്നോടിയായി കോണ്‍ഗ്രസ് സ്‌ക്രീനിങ് കമ്മിറ്റി യോഗം ഡല്‍ഹിയില്‍ ആരംഭിച്ചു.
തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുകയാണ്. മത്സരിക്കാന്‍ സന്നദ്ധരെന്ന് അറിയിച്ച് അഞ്ച് എം പിമാര്‍ രംഗത്തെത്തിയത് നേൃത്വത്തിന് തലവേദനയായെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എംപിമാര്‍ മത്സരിക്കേണ്ടെന്ന നിലപാട് ആവര്‍ത്തിക്കുകയാണ് കെപിസിസി നേതൃത്വം. ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡ് തീരുമാനമെടുക്കുമെന്ന് രമേശ് ചെന്നിത്തല അറിയിച്ചു.
Story Highlights : UDF may not consider C.C. Mukundan as an independent candidate in Nattika
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




