‘മതപണ്ഡിതരുടെ അഭിപ്രായങ്ങൾ കേൾക്കണം’; ശബരിമല യുവതീപ്രവേശം, സുപ്രീംകോടതിയിൽ നിർണ്ണായക നിലപാടറിയിച്ച് സംസ്ഥാന സർക്കാർ
ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികളിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ തങ്ങളുടെ പരിഷ്കരിച്ച വാദങ്ങൾ രേഖാമൂലം സമർപ്പിച്ചു. പ്രധാനമായും മതപണ്ഡിതരുടെയും ആചാര്യന്മാരുടെയും അഭിപ്രായങ്ങൾ ഈ വിഷയത്തിൽ കൃത്യമായി വിലയിരുത്തണമെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്.
വിശ്വാസവുമായി ബന്ധപ്പെട്ട കാര്യമായതിനാൽ എല്ലാ വശങ്ങളും പരിശോധിച്ച ശേഷമായിരിക്കണം അന്തിമ തീരുമാനം കൈക്കൊള്ളേണ്ടതെന്ന് സർക്കാർ വാദിക്കുന്നു. വിവിധ മതവിഭാഗങ്ങളുടെ അഭിപ്രായങ്ങൾ കൂടി കേട്ട ശേഷം കോടതിക്ക് ഉചിതമായ തീരുമാനമെടുക്കാമെന്നാണ് വാദമുഖങ്ങളിൽ സർക്കാർ വ്യക്തമാക്കുന്നത്.രാജ്യത്തെ നിയമത്തെ അവഹേളിക്കുന്നതോ പൊതുനയത്തിനോ സാമൂഹിക മാന്യതയ്‌ക്കോ വിരുദ്ധമോ ആയ ഒരു കാര്യത്തെയും മതാചാരം എന്ന നിലയിൽ അംഗീകരിക്കാൻ ആകില്ല.
ആർട്ടിക്കിൾ 25 സംബന്ധിച്ച ജുഡീഷ്യൽ റിവ്യൂവിന്റെ കാര്യത്തിൽ കോടതി പരിഗണിക്കേണ്ടത്,ഒരു പ്രത്യേക മതാചാരമോ വിശ്വാസമോ യുക്തിയെയോ വികാരത്തെയോ ആകർഷിക്കുന്നുണ്ടോ എന്നതല്ല, മറിച്ച് ആ വിശ്വാസം മതത്തിന്റെ തൊഴിലിന്റെയോ ആചാരത്തിന്റെയോ ഭാഗമായി യഥാർത്ഥമായും മനസ്സാക്ഷിപരമായും നിലനിർത്തുന്നുണ്ടോ എന്നതായിരിക്കണം എന്ന് കേരളം അറിയിച്ചു.
17 പേജുകളുള്ള വിശദമായ സത്യവാങ്മൂലമാണ് സർക്കാർ കോടതിക്ക് മുന്നിൽ വെച്ചിരിക്കുന്നത്. വിഷയത്തിന്റെ ഗൗരവവും വിശ്വാസപരമായ സങ്കീർണ്ണതകളും കണക്കിലെടുത്ത് സമഗ്രമായ വിലയിരുത്തലിനാണ് സർക്കാർ ആഹ്വാനം ചെയ്യുന്നത്.
Story Highlights : sabarimala womens entry state government stand in supreme court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




