‘ജി സുധാകരൻ പാർട്ടി വിടുമെന്ന് കരുതിയില്ല; പ്രശ്നങ്ങൾ പറയേണ്ടിയിരുന്നത് പാർട്ടിയോട്’; വി എ അരുൺകുമാർ
ജി സുധാകരൻ പ്രശ്നങ്ങൾ പാർട്ടിയോട് ആയിരുന്നു പറയേണ്ടിയിരുന്നതെന്ന് വിഎസ് അച്യുതാനന്ദന്റെ മകൻ വി എ അരുൺകുമാർ. വിഷയത്തിൽ പാർട്ടി നിലപാടിന് ഒപ്പമെന്നും പ്രതികരണം. ജി സുധാകരൻ പാർട്ടി വിടുമെന്ന് കരുതിയില്ല. ഉണ്ടാകാൻ പാടില്ലാത്തതാണ് നടന്നതെന്നും വി എ അരുൺകുമാർ.
പാർട്ടി ശരിയായ തീരുമാനങ്ങൾ എടുത്തു. ആദ്യ പരിഗണന പാർട്ടി മാത്രം. അതനുസരിച്ചാണ് എല്ലാവരും മുന്നോട്ട് പോകുന്നതെന്ന് വി എ അരുൺ കുമാർ പറഞ്ഞു. പുന്നപ്ര – വയലാർ സമരം നടന്ന മണ്ണാണിത്. പ്രസ്ഥാനവുമായി ഏറെ ബന്ധമുള്ള ആളുകളാണ് ഇവിടുള്ളത്. എല്ലാം പാർട്ടി കുടുംബങ്ങളാണെന്നും അദേഹം പറഞ്ഞു. പാർട്ടിയിലേക്ക് തിരികെ വരുന്നതിനെ കുറിച്ച് ആലോചിക്കേണ്ടത് ജി സുധാകരനാണെന്നും വി എ അരുൺ കുമാർ കൂട്ടിച്ചേർത്തു.
Read Also: കണ്ണൂർ സീറ്റിൽ പിടിവിടാതെ കെ സുധാകരൻ; ഹൈക്കമാൻഡ് വിളിച്ചിട്ടും നാളെ ഡൽഹിയിലേക്ക് ഇല്ലെന്ന് നിലപാട്
അതേസമയം ആലപ്പുഴ അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർഥിത്വം പ്രഖ്യാപിച്ച ജി സുധാകരനെതിരെ പ്രചാരണം ശക്തമാക്കാനാണ് സിപിഐഎം തീരുമാനം. ജി സുധാകരന് പിന്തുണ നൽകുന്നതിൽ, തീരുമാനത്തിന് ഇനിയും സമയമുണ്ടല്ലോ എന്നായിരുന്നു കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം.
Story Highlights : V A Arun Kumar reacts in G Sudhakaran-CPIM issue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




