Advertisement

കരൂര്‍ ദുരന്തം: ‘ക്രമസമാധാന ചുമതല സംസ്ഥാന പൊലീസിന്റേത്’; സിബിഐ അന്വേഷണത്തില്‍ പറഞ്ഞതില്‍ ഉറച്ച് വിജയ്

March 16, 2026
Google News 2 minutes Read
Karur tragedy

കരൂര്‍ ദുരന്തത്തിലെ സിബിഐ അന്വേഷണത്തില്‍ പറഞ്ഞതില്‍ ഉറച്ച് തന്നെ ടിവികെ അധ്യക്ഷന്‍ വിജയ്.ക്രമസമാധാന ചുമതല സംസ്ഥാനത്തെ പോലീസിന്റേതെന്ന് വിജയ് ആവര്‍ത്തിച്ചു. അധികാരികളുമായി എല്ലാവിധത്തിലും സഹകരിച്ചിട്ടുണ്ട് എന്നും സിബിഐയോട് വിജയ് പറഞ്ഞു. മൊഴികളിലെ വ്യക്തതയ്ക്കായാണ് വീണ്ടും വിളിച്ചു വരുത്തിയത് എന്ന് സിബിഐ വൃത്തങ്ങള്‍ അറിയിക്കുന്നു. (vijay to cbi karur accident)

41 പേരുടെ ജീവനെടുത്ത കരൂര്‍ ദുരന്തത്തില്‍ നേരത്തെ നല്‍കിയ മൊഴികള്‍ ആവര്‍ത്തിക്കുകയാണ് വിജയ്.ദുരന്തത്തിന് പിന്നിലെ വീഴ്ച്ച തമിഴ്‌നാട് പോലീസിന്റേത്. അധികാരികളുമായി എല്ലാവിധത്തിലും സഹകരിച്ചിട്ടുണ്ട് എന്നും സിബിഐയ്ക്ക് മുന്നില്‍ വിജയ് വീണ്ടും മൊഴി നല്‍കി. നേരത്തെ നല്‍കിയ മൊഴികളില്‍ കൂടുതല്‍ വ്യക്തതക്കായാണ് വിജയ്യെ വീണ്ടും വിളിച്ചു വരുത്തിയത് എന്ന് സിബിഐ വൃത്തങ്ങള്‍ അറിയിച്ചു. വീണ്ടും മൊഴി നല്‍കേണ്ടിവന്നാല്‍ സംസ്ഥാനത്തെ സിബിഐ ഓഫീസില്‍ ഹാജരാകാന്‍ അനുവദിക്കണമെന്ന് വിജയ് സിബിഐയോട് ആവശ്യപ്പെട്ടതാണ് വിവരം. തെരഞ്ഞെടുപ്പ് കാലം ആയതിനാല്‍ മുന്‍കൂട്ടി നിശ്ചയിച്ച രാഷ്ട്രീയ പരിപാടികള്‍ ഉണ്ടെന്നും വിജയ് സിബിഐയെ അറിയിച്ചു.

Read Also: നവീന്‍ ബാബുവിന്റെ മരണം: തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഭാഗികമായി അനുവദിച്ചു; പിപി ദിവ്യയുടെ മറ്റൊരു ഫോണിലെ വിവരങ്ങള്‍ പരിശോധിക്കും

ഡല്‍ഹിയിലെ സിബിഐ ആസ്ഥാനത്ത് ആറുമണിക്കൂറോളം ആണ് വിജയുടെ മൊഴി സിബിഐ രേഖപ്പെടുത്തിയത്.കേസില്‍ ഇത് മൂന്നാം തവണയാണ് ടിവികെ പാര്‍ട്ടി അധ്യക്ഷന്‍ വിജയുടെ മൊഴി സിബിഐ രേഖപ്പെടുത്തുന്നത്.കേസില്‍ ഡിഎംകെ എംഎല്‍എ സെന്തില്‍ ബാലാജിയോട് നാളെ ചോദ്യം ചെയ്യല്‍ ഹാജരാകാന്‍ സിബിഐ ആവശ്യപ്പെട്ടിട്ടുണ്ട്. ടിവികെയെ എന്‍ഡിഎയിലെത്തിക്കാന്‍ സിബിഐ ദൂതന്‍ ആയി പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണം ഡിഎംകെ ഉന്നയിക്കുന്നുണ്ട്. ടിവികെ പാര്‍ട്ടി എന്‍ഡിഎ മുന്നണിയിലേക്ക് എന്ന അഭ്യൂഹങ്ങളും തമിഴ്‌നാട് രാഷ്ട്രീയത്തില്‍ സജീവമാണ്.അടുത്ത മാസം പകുതിയോടെ കരൂര്‍ ദുരന്തത്തില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിക്കും എന്നാണ് വിവരം.

Story Highlights : vijay to cbi karur accident

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here