Advertisement

എന്താകും എല്‍ദോസിന്റെ തുടര്‍നീക്കം? ഡിസിസി പ്രസിഡന്റ് സ്ഥാനം ചോദിച്ചതായി സൂചന

March 20, 2026
Google News 3 minutes Read
what will be the next move of eldhose kunnappilly

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍ ഇടമില്ലാത്തതില്‍ കടുത്ത നിരാശ പ്രകടിപ്പിച്ച എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എ പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കുമോ എന്ന് ഉറ്റുനോക്കി രാഷ്ട്രീയ കേരളം. എല്‍ദോസ് മത്സരിക്കുമോ എന്നതില്‍ ഇന്ന് രാവിലെയോടെ തീരുമാനമാകും. എല്‍ദോസ് തന്റെ സഹപ്രവര്‍ത്തകരോടും അനുയായികളോടും സജീവ ചര്‍ച്ചകള്‍ നടത്തി വരികയാണ്. താന്‍ പാര്‍ട്ടിക്ക് വിധേയനെന്ന് ഇന്നലെ രാത്രി തന്നെ പ്രഖ്യാപിച്ചുകഴിഞ്ഞ എല്‍ദോസ് മറ്റ് കടുത്ത തീരുമാനങ്ങളിലേക്ക് കടക്കില്ലെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിശ്വാസം. (what will be the next move of eldhose kunnappilly)

തനിക്ക് സീറ്റ് നല്‍കിയില്ലെങ്കില്‍ തന്നെ എറണാകുളം ഡിസിസി പ്രസിഡന്റാക്കണമെന്ന ഒരു ഡിമാന്റാണ് എല്‍ദോസ് നേതൃത്വത്തിന് മുന്നില്‍ വച്ചത്. എന്നാല്‍ ഇതിനും പാര്‍ട്ടി നേതൃത്വം വഴങ്ങാന്‍ സാധ്യതയില്ല. അതിനിടെ എല്‍ദോസിന് വേണ്ടി ചില പ്രവര്‍ത്തകര്‍ പെരുമ്പാവൂരില്‍ പ്രകടനവും സംഘടിപ്പിച്ചു.

Read Also: എംപിമാര്‍ മത്സരിക്കേണ്ടെന്ന നിലപാടില്‍ നിന്ന് പാര്‍ട്ടി തരിമ്പും മാറിയില്ല; കടന്നുപോയത് കണ്ണൂര്‍ രാഷ്ട്രീയത്തെ മുള്‍മുനയില്‍ നിര്‍ത്തിയ ഒരു ദിവസം

താന്‍ അവസാന നിമിഷം വരെ പ്രതീക്ഷിച്ചിരുന്നുവെന്നും ആദ്യമേ തന്നോട് ഇക്കാര്യം പറഞ്ഞിരുന്നെങ്കില്‍ മാറി നില്‍ക്കാന്‍ താന്‍ സന്നദ്ധനായിരുന്നുവെന്നും എല്‍ദോസ് കുന്നപ്പള്ളി ഇന്നലെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. എംഎല്‍എമാര്‍ക്കെല്ലാം സീറ്റുണ്ടെന്ന് തനിക്ക് വാക്ക് ലഭിച്ചതാണ്. അതിന് അനുസൃതമായ പ്രവര്‍ത്തനങ്ങള്‍ താന്‍ ആരംഭിക്കുകയും ചെയ്തിരുന്നു. പ്രവര്‍ത്തകരുടെ ഉള്‍പ്പെടെ വികാരം തനിക്ക് അനുകൂലമായിരുന്നിട്ടും അതിനെ പാര്‍ട്ടി മാനിക്കാത്തതില്‍ നിരാശയുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ മറ്റ് പാര്‍ട്ടിക്കാര്‍ സമീപിച്ചെങ്കില്‍പ്പോലും അത്തരം ഒരു തീരുമാനത്തിലേക്കും താന്‍ കടക്കില്ലെന്നും എല്‍ദോസ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Story Highlights : what will be the next move of eldhose kunnappilly

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here