നിയമസഭാ തിരഞ്ഞെടുപ്പ്; സംസ്ഥാനത്ത് 985 സ്ഥാനാര്‍ഥികള്‍; പത്രിക പിന്‍വലിക്കാനുള്ള സമയപരിധി നാളെ അവസാനിക്കും
നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 985 സ്ഥാനാര്‍ഥികള്‍. പത്രിക പിന്‍വലിക്കാനുള്ള സമയപരിധി നാളെ അവസാനിക്കും. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം നിലവില്‍ 985 സ്ഥാനാര്‍ഥികളാണ് സംസ്ഥാനത്താകെ മത്സരരംഗത്തുള്ളത്. ആകെ 1254 പേരാണ് പത്രിക സമര്‍പ്പിച്ചിരുന്നതെങ്കിലും സൂക്ഷ്മ പരിശോധനയില്‍ 269 പേരുടെ പത്രികകള്‍ തള്ളിപ്പോയിരുന്നു.
ഡമ്മി സ്ഥാനാര്‍ഥികളും പത്രിക പിന്‍വലിച്ചു തുടങ്ങി. നാളെ വൈകുന്നേരത്തോടെ മാത്രമേ വിമതര്‍ എത്ര പേരുണ്ട്, അപരന്മാര്‍ എത്ര പേരുണ്ട് എന്നതിനെക്കുറിച്ചുള്ള കൃത്യമായ ചിത്രം ലഭിക്കുകയുള്ളു. പ്രധാന മുന്നണികളുടെ സ്ഥാനാര്‍ഥികളുടെയെല്ലാം പത്രിക അംഗീകരിച്ചിട്ടുണ്ട്.
അതിനിടെ, കേരളത്തില്‍ സി.പിഐഎം-ബി.ജെ.പി അന്തര്‍ധാരയുണ്ടെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് ബിജെപിയുടെ രാഷ്ട്രീയ സംരക്ഷണമുണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസിന്റെ ഇന്ദിരാ ഗ്യാരന്റിയും കോഴിക്കോട് യുഡിഎഫിന്റെ മഹറാലിയില്‍ പ്രഖ്യാപ്പിച്ചു. രാജ്യത്തെ മറ്റ് പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്ന കേന്ദ്ര ഏജന്‍സികള്‍ കേരള മുഖ്യമന്ത്രിയെ തൊടാത്തത് എന്തുകൊണ്ടാണെന്ന് രാഹുല്‍ഗാന്ധി ചോദിച്ചു. ഇത് ബിജെപിയുടെ രാഷ്ട്രീയ സംരക്ഷണമാണെന്ന് രാഹുല്‍ പറഞ്ഞു.
Story Highlights : Assembly elections; 985 candidates in the state
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




