Advertisement

‘പോ മോനെ വിജയാ എന്ന രേവന്ത് റെഡ്ഡിയുടെ പരാമർശം പിൻവലിക്കണം, പിണറായി ആരാണെന്ന് റെഡ്ഡിക്ക് അറിയില്ലായിരിക്കും’; വി ശിവൻകുട്ടി

April 2, 2026
Google News 1 minute Read

പോ മോനെ വിജയാ എന്ന തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ പരാമർശം പിൻവലിക്കണമെന്ന് വി ശിവൻകുട്ടി. തെലങ്കാന മുഖ്യമന്ത്രി നടത്തിയത് രാഷ്ട്രീയ മര്യാദയില്ലാത്ത പരാമർശം. പിണറായി ആരാണെന്ന് റെഡ്ഡിക്ക് അറിയില്ലായിരിക്കും. പരാമർശത്തോടെ എൽഡിഎഫിന്റെ അന്തസ് വർദ്ധിച്ചു. കോൺഗ്രസിന്റെ നിലവാരം ബോധ്യപ്പെട്ടുവെന്ന് ശിവൻകുട്ടി വിമർശിച്ചു.

മുഖ്യമന്ത്രിയെ അപമാനിക്കാൻ ശ്രമിക്കുന്നത് സൂര്യന് നേരെ തുപ്പുന്നത് പോലെ!. യുപി മുഖ്യമന്ത്രിക്ക് നേരെ ഇതുപോലെ പരാമർശം നടത്താൻ കഴിയുമോ. ഗുജറാത്ത് മുഖ്യമന്ത്രിക്ക് നേരെ നടത്താൻ പറ്റുമോ. ധൈര്യമായി ഇങ്ങനെ പരാമർശം നടത്താൻ കഴിയുന്ന ഏക സംസ്ഥാനമാണ് കേരളം. തരത്തിൽ പോയി കളിക്കണമെന്നാണ് മലയാളികൾക്ക് പരാമർശത്തോട് പറയാനുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പരസ്യ സംവാദത്തിനുള്ള വെല്ലുവിളി താൻ ഏറ്റെടുത്തപ്പോൾ രാജീവ് ചന്ദ്രശേഖർ പിന്നെ ആ വഴിക്ക് വന്നില്ല. സംവാദത്തിന് ഇപ്പോഴും തയ്യാറാണ്. നുണപ്രചാരണം കൊണ്ട് വിജയം നേടാമെന്നുള്ളത് വ്യാമോഹം. നേമത്തെ വികസനങ്ങൾ രാജീവ് ചന്ദ്രശേഖർ കണ്ണുതുറന്ന് ഒന്ന് കാണണം. ഉദ്ഘാടനം കഴിഞ്ഞതൊക്കെ വേണമെങ്കിൽ അങ്ങയെക്കൊണ്ട് ഒന്നുകൂടെ ഉദ്ഘാടനം ചെയ്യിക്കാം.

വികസനം ഒന്നും നടക്കുന്നില്ല എന്ന് പറഞ്ഞ് ബിജെപി പുറത്തിറക്കിയ നോട്ടീസ് പിൻവലിക്കണം. അല്ലെങ്കിൽ പരസ്യ സംവാദത്തിന് തയ്യാറാകണം. ബിജെപിയുടെ നോട്ടീസും ചർച്ച ചെയ്യാം. നേമത്തെ വികസനവും ചർച്ച ചെയ്യാം. ഒ.രാജഗോപാലിൻ്റെ കാലത്തെ വികസനവും ചർച്ച ചെയ്യാമെന്നും അദ്ദേഹം വ്യക്തമാക്കി.

തിരുവനന്തപുരത്ത് വന്ന ബോക്സുകൾ പരിശോധിക്കണം. നാല് ബോക്സുകൾ കാർഗോ വഴി വന്നു. കൊണ്ടുവന്ന വാഹനത്തിന്റെ നമ്പർ തിരഞ്ഞെടുപ്പ് കമ്മീഷനും പോലീസിനും കൈമാറി. ബോക്സുകൾ വന്നത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും ശിവൻകുട്ടി ആവശ്യപ്പെട്ടു.

Story Highlights : V sivankutty against revanth reddy on pinarayi vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here