Advertisement

‘ഡാഷ് മോനേ രേവന്താ; മറുപടി വരുന്നുണ്ട്’; രേവന്ത് റെഡ്ഡിക്ക് മറുപടിയുമായി മുഖ്യമന്ത്രി

April 7, 2026
Google News 2 minutes Read

നീ പോ മോനെ വിജയാ എന്ന തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ വാക്കുകള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഡാഷ് മോനെ രേവന്ത മറുപടി വരുന്നുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ തിരിച്ചടി. ഇപ്പോള്‍ തല്ക്കാലം കൂടുതല്‍ പറയുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. (Pinarayi Vijayan’s reply to Revanth Reddy)

സാധാരണ ഗതിയില്‍ കാണിക്കേണ്ട ചില മര്യാദകള്‍ ഉണ്ട്. അതിനൊക്കെ ചേര്‍ന്ന രീതിയിലാണോ അദ്ദേഹത്തിന്റെ ഇടപെടലെന്ന് സ്വയമേ ചിന്തിക്കട്ടെ. അദ്ദേഹം പരസ്യമായിട്ട് ഉന്നയിച്ച സാഹചര്യത്തില്‍ ഞാന്‍ പരസ്യമായിത്തന്നെ മറുപടി പറയാന്‍ പോകുന്നുണ്ട്. ഇപ്പോള്‍ വിശദമായിട്ട് പറയുന്നില്ല. ഡാഷ് മോനേ രേവന്താ.. മറുപടി വരുന്നുണ്ട്. എന്ന് മാത്രമേ ഇപ്പോള്‍ പറയാനുള്ളു – അദ്ദേഹം പറഞ്ഞു.

Read Also: ‘സ്വന്തം സഹോദരന്റെ രക്തസാക്ഷിത്വത്തെ പോലും അപമാനിക്കുന്ന പ്രസ്താവന’; ജി സുധാകരന്റെ പ്രസംഗത്തില്‍ മുഖ്യമന്ത്രി

തിരുവനന്തപുരത്തെ തിരഞ്ഞെടുപ്പ് യോഗത്തിലായിരുന്നു രേവന്ത് റെഡ്ഡിയുടെ പരാമര്‍ശം. രേവന്ത് റെഡ്ഡി, മുഖ്യമന്ത്രി പിണറായി വിജയനെ ‘നീ പോ മോനേ വിജയാ’ എന്ന് വിളിക്കുകയും ചെയ്തു.

നേരത്തെ, യഥാര്‍ഥ വികസനം കാണാന്‍ തെലങ്കാനയിലേക്ക് വരു എന്ന രേവന്ത് റെഡ്ഡിയുടെ പരാമര്‍ശത്തിന് കണക്കുകള്‍ നിരത്തി പിണറായി വിജയന്‍ മറുപടി നല്‍കിയിരുന്നു. ദാരിദ്ര്യം നിര്‍മ്മാര്‍ജ്ജനം, വികസനം, ശിശുമരണ നിരക്ക്, സാക്ഷരത, തുടങ്ങി വിവിധ മേഖലകളില്‍ നീതി ആയോഗ് കണക്ക് പ്രകാരം കേരളം തെലുങ്കാനയെക്കാള്‍ വളരെ മുന്നിലാണ്.. താരതമ്യം കണക്കുകള്‍ നിരത്തിയാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. രേവന്ത് റെഡ്ഡി കേരളത്തെ അവഹേളിക്കുകയാണ്. കേരളവികസനത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നവരുടെ വക്താവായി റെഡ്ഡിമാറിയിരിക്കുകയാണ്. ജനക്ഷേമ നടപടികളെ കുറിച്ച് പഠിക്കാന്‍ റെഡ്ഡിയെ കേരളത്തിലേക്ക് ക്ഷണിച്ചുകൊണ്ടാണ് ഫേസ്ബുക്ക് കുറിപ്പ് അവസാനിക്കുന്നത്.

Story Highlights : Pinarayi Vijayan’s reply to Revanth Reddy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here