Advertisement

‘വനിതാ സംവരണത്തിനായി മുൻകൈയെടുത്തത് കോൺഗ്രസ്, നെഹ്റുവാണ് തുടക്കം കുറിച്ചത്; പ്രധാനമന്ത്രി ക്രെഡിറ്റ് നൽകിയില്ല’; പ്രിയങ്ക ഗാന്ധി

April 16, 2026
Google News 2 minutes Read

വനിതാ സംവരണത്തിനായി മുൻകൈയെടുത്തത് കോൺഗ്രസ് എന്ന് പ്രിയങ്ക ഗാന്ധി എംപി. സ്ത്രീകൾക്ക് വേണ്ടി കോൺഗ്രസ് സർക്കാരുകൾ പ്രവർത്തിച്ചു. വനിതാ സംവരണത്തിന്റെ വിഷയം ആദ്യം ഉയർത്തിയത് കോൺഗ്രസ്. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സംവരണം കൊണ്ടുവന്നത് കോൺഗ്രസ്. മോത്തിലാൽ നെഹ്റുവാണ് വനിതാ സംവരണത്തിന് തുടക്കം കുറിച്ചതെന്നും പ്രിയങ്ക ഗാന്ധി ലോക്‌സഭയിൽ പറഞ്ഞു.

പ്രധാനമന്ത്രി കോൺഗ്രസിന് ക്രെഡിറ്റ് നൽകിയില്ല. ബില്ലിനെ എതിർത്ത കാര്യം പ്രധാനമന്ത്രി പറഞ്ഞു. ആരാണ് എതിർത്തത്? നിങ്ങളാണ് ബില്ലിനെ മുൻപ് എതിർത്തത്. ബില്ലിനെ വർഷങ്ങളോളം അവഗണിച്ചത് BJPയാണ്. എപ്പോഴത്തെയും പോലെ പ്രധാനമന്ത്രി പകുതി വിവരങ്ങൾ മാത്രമേ പറയുന്നുള്ളൂ. പറ്റിക്കുന്നവരെ തിരിച്ചറിയാനുള്ള കഴിവ് സ്ത്രീകൾക്ക് ഉണ്ടെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.

2018 ൽ വനിതാ സംവരണം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ചർച്ച നടക്കുന്നത് വനിതാ സംവരണത്തെക്കുറിച്ച് അല്ല. മണ്ഡല പുനർനിർണയത്തെ കുറിച്ചാണ്. സർക്കാരിന് എന്താണ് ഇത്ര ധൃതി. പ്രധാനമന്ത്രി എന്തിനാണ് ഭയക്കുന്നത്. ജാതി സെൻസസിനെയാണോ? ഒബിസി വിഭാഗങ്ങളുടെ അവകാശങ്ങൾ തട്ടിയെടുക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്നും അവർ ആരോപിച്ചു.

സ്ത്രീകളുടെ അവകാശങ്ങളുടെ ചാമ്പ്യന്മാരായാണ് ബിജെപി നടിക്കുന്നത്. ബിജെപി രാജ്യത്തെ സ്ത്രീകളെ തെറ്റിദ്ധരിപ്പിക്കുന്നു. വനിതാ സംവരണത്തെക്കുറിച്ച് അല്ല ചർച്ച നടക്കുന്നത്. പ്രതിപക്ഷത്തിന്റെ ആശങ്കയും അതാണ്. ബില്ലിലൂടെ രാഷ്ട്രീയം കളിക്കുന്നു. ജനാധിപത്യത്തിന് നേരെയുള്ള ആക്രമണമാണ് നടക്കുന്നത്. നിലവിലെ 543 സീറ്റുകളിൽ നിന്ന് എന്തുകൊണ്ട് വനിതാ സംവരണം നടപ്പിലാക്കുന്നില്ല.പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളോട് അനീതി കാണിക്കുന്നു. ഈ ബില്ലിൽ രാഷ്ട്രീയ ദുർഗന്ധമുണ്ട്. വനിതാ സംവരണത്തിന് ഒപ്പമാണ്. മണ്ഡല പുനർനിർണയത്തിനാണ് എതിരെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.

Story Highlights : priyanka gandhi on amendment of women reservation bill

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here