Advertisement

അമേരിക്കയിലെ ലുയിസിയാനയിൽ വെടിവെയ്പ്പ്: എട്ട് കുട്ടികൾ കൊല്ലപ്പെട്ടു

April 20, 2026
Google News 1 minute Read

അമേരിക്കയിലെ ലുസിയാനയിൽ വെടിവെപ്പ്. എട്ട് കുട്ടികൾ കൊല്ലപ്പെട്ടു. അക്രമിയെ പൊലീസ് വെടിവെച്ച് വീഴ്ത്തി. വീട്ടിലുണ്ടായ തർക്കത്തിനിടയിലാണ് അക്രമി വെടിയുതിർത്തത്. കൊല്ലപ്പെട്ടവരിൽ 7 പേരും അക്രമിയുടെ കുട്ടികളാണ്. ഒരു വയസുമുതൽ 12 വയസുവരെ പ്രായമുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്. രണ്ട് സ്ത്രീകൾക്കും വെടിയേറ്റു.

31കാരനാണ് ആക്രമണം നടത്തിയത്. മൂന്നോളം വീടുകളിലാണ് അക്രമി വെടിവയ്പ്പ് നടത്തിയത്. മുൻ അമേരിക്കൻ സൈനികനാണ് ആക്രമണം നടത്തിയതെന്നും റിപ്പോർട്ടുകളുണ്ട്. തലയ്ക്ക് വെടിയേറ്റ് രണ്ട് സ്ത്രീകൾ അതീവ ഗുരുതരാവസ്ഥയിലാണ്. പത്ത് പേർക്കാണ് വെടിയേറ്റത്. 2024 ജനുവരിയ്ക്ക് ശേഷം അമേരിക്കയിൽ നടക്കുന്ന ഏറ്റവും വലിയ കൂട്ടക്കൊലയാണിത്.

കൊലയ്ക്ക് ശേഷം ഒരു വാഹനം തട്ടിയെടുത്ത് കൊലയാളി രക്ഷപ്പെടാൻ‌ ശ്രമിച്ചെങ്കിലും പൊലീസുമായി ഏറ്റുമുട്ടലിൽ കൊല്ലപ്പെടുകയായിരുന്നുു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗൺ വയലൻസ് ആർക്കൈവ് പ്രകാരം ഈ വർഷം അമേരിക്കയിൽ 119 വെടിവയ്പ്പുകളെങ്കിലും നടന്നിട്ടുണ്ടെന്ന് പറയുന്നു. 79 കുട്ടികൾ ഉൾപ്പെടെ 117 പേർ മരിക്കുകയും 458 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

Story Highlights : 8 Children Killed After Mass Shooting In US’ Louisiana

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here