അഫ്ഗാന്‍ താരം ഷാപുര്‍ സദ്രാന്‍ ഗുരുതരാവസ്ഥയില്‍; താരത്തിനെ ബാധിച്ചിരിക്കുന്നത് അപൂര്‍വ്വ രോഗം
അഫ്ഗാനിസ്താന്‍ മുന്‍ ക്രിക്കറ്റ് താരം ഷാപുര്‍ സദ്രാനെ അപൂര്‍വ രോഗം ബാധിച്ച് ഗുരുതരാവസ്ഥയില്‍ ന്യൂഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹിമോ ഫാഹോസൈറ്റിക് ലിംഫോഹിസ്റ്റിയോ സെറ്റോസീസ് (എച്ച്.എല്‍.എച്ച്.) രോഗമാണ് താരത്തിനെ ബാധിച്ചിരിക്കുന്നതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ശരീരത്തിലെ പ്രതിരോധസംവിധാനം സ്വന്തം അവയവങ്ങളെ തന്നെ തകര്‍ക്കുന്ന അവസ്ഥയാണിത്.
38-കാരനായ താരത്തെ ഗുരുതരാവസ്ഥയിലായതോടെയാണ് അഫ്ഗാനിസ്താനില്‍നിന്ന് ന്യൂഡല്‍ഹിയിലേക്ക് എത്തിച്ചത്. ഐ.സി.സി. ചെയര്‍മാന്‍ ജയ്ഷാ, അഫ്ഗാന്‍ താരം റാഷിദ് ഖാന്‍ എന്നിവരുടെ ഇടപെടലാണ് താരത്തിന് വിസ വേഗത്തില്‍ ലഭ്യമാക്കാന്‍ സഹായകരമായത്. ഇടംകൈയന്‍ പേസറായ താരം അഫ്ഗാനിസ്താന് വേണ്ടി 43 ഏകദിനങ്ങളിലും 82 ടി-20 മത്സരങ്ങളിലും കളിച്ചിട്ടുണ്ട്.
ജനുവരിയിലാണ് താരത്തിനെ ന്യൂഡല്‍ഹിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹെമോഫാഗോസൈറ്റിക് ലിംഫോഫിസിയോ സൈറ്റോസിസിന്റെ (എച്ച്എല്‍എച്ച്) വിപുലമായ രൂപത്തിലുള്ള ഹീമോ ഫാഗോസൈറ്റിക് ലിംഫോഹിസ്റ്റോ സൈറ്റോസിസ് (എച്ച്എല്‍എച്ച്) താരത്തെ ബാധിച്ചതായും തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണെന്നും ഇഎസ്പിഎന്‍ ക്രിക്കറ്റ് ഇന്‍ഫോ തിങ്കളാഴ്ചയാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.
Story Highlights: Afghanistan cricketer Shapoor Zadran severe disease
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




