കുടുംബ വഴക്ക്; ഛത്തീസ്ഗഡിൽ ഭാര്യയെ തലയറുത്ത് കൊന്ന് ഭർത്താവ്
ഛത്തീസ്ഗഡിൽ കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയുടെ തലയറുത്ത് ഭർത്താവ്. 48 കാരനായ സാലിക് റാം യാദവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വെട്ടി മാറ്റിയ തലയും പ്രദർശിപ്പിച്ച് പ്രതി പൊതുനിരത്തിലൂടെ സഞ്ചരിച്ചു. ഛത്തീസ്ഗഡിലെ കോർബ ജില്ലയിലുള്ള ബുണ്ടേലി ഗ്രാമത്തിൽ ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് ക്രൂര കൃത്യം നടന്നത്.
പരപുരുഷ ബന്ധം ആരോപിച്ചാണ് പ്രതിയും ഭാര്യയും തമ്മിൽ വഴക്കിട്ടത്. തർക്കം നടക്കുമ്പോൾ ഇരുവരും മദ്യപിച്ചിരുന്നു. നാല് മക്കളുടെ മുന്നിൽ വെച്ച് സാലിക് റാം യാദവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു . കൃത്യത്തിന് ശേഷം വെട്ടിമാറ്റിയ തല സഞ്ചിയിലാക്കി പ്രതി ഗ്രാമത്തിലൂടെ പരിഭ്രാന്തി പടർത്തി സഞ്ചരിച്ചു. ഭാര്യയെ കൊല്ലാൻ ഉണ്ടായ സാഹചര്യം അതിനിടയിൽ പ്രതി നാട്ടുകാരോട് പുലമ്പുന്നുണ്ടായിരുന്നു. നാട്ടുകാർ വിവരമറിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് എത്തി പ്രതിയെ പിടികൂടിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. പ്രതിയും ഭാര്യയും നിരന്തരം വഴക്കിട്ടിരുന്നുവെന്ന് പൊലീസ് പറയുന്നുണ്ട്. ക്രൂര കൃത്യത്തിന് ശേഷം ഗ്രാമത്തിൽ സൃഷ്ടിക്കപ്പെട്ട ഭീകരാന്തരീക്ഷം ഇനിയും കെട്ടടങ്ങിയിട്ടില്ല.
Story Highlights : Chhattisgarh crime
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




