Advertisement

കോഴിക്കോട് ബൈക്കിൽ സഞ്ചരിച്ച 2 പേർക്ക് സൂര്യതപമേറ്റു, കൊല്ലത്ത് വയോധികൻ പൊള്ളലേറ്റ് മരിച്ചു; വിവിധയിടങ്ങളിൽ ആളുകള്‍ക്ക് പൊള്ളലേറ്റു

April 25, 2026
Google News 1 minute Read
heat weather kerala yellow alert in 12 districts

സൂര്യാതപം, സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ആളുകള്‍ക്ക് പൊള്ളലേറ്റു. കോഴിക്കോടും കൊടുവള്ളിയിലും 2 യുവാക്കൾക്ക് സൂര്യതപമേറ്റു. ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ ആണ് സംഭവം. അമൽ ഷാജിനാണ് കൊടുവള്ളിയിൽ സൂര്യാതപമേറ്റത്. കാരന്തൂരിൽ നിന്നും വീട്ടിലേക്ക് വരുന്ന വഴി കൊടുവള്ളിയിൽ വെച്ചാണ് കൈകളിൽ പൊള്ളലേറ്റത്.കളരാന്തിരി ഹെൽത്ത് സെൻ്ററിൽ ചികിത്സ തേടി.

കോഴിക്കോട് കാരാളിപ്പറമ്പ് സ്വദേശി ആര്യംപറമ്പത്ത് അബ്ദുൽ ജലീലിനാണ് രണ്ടാമത് സൂര്യാതപമേറ്റത്. ബൈക്കിൽ പോകുമ്പോൾ ചെറുവാടി വയലിന്റെ ഭാഗത്തു വെച്ചാണ് പൊള്ളലേറ്റത്. രണ്ട് കൈകളിലും കാലിലും പൊള്ളലേറ്റു. ചെറുവാടി ഹെൽത്ത് സെന്ററിൽ ചികിത്സ തേടി.

കൊല്ലം കുന്നിക്കോട് വയോധികനെ വീട്ടിൽ സമീപമുള്ള കൃഷിസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കുന്നിക്കോട് സ്വദേശി തെങ്ങുംതറയിൽ 84 വയസ്സുള്ള ബേബിയാണ് മരണപ്പെട്ടത്. ഉച്ചയ്ക്ക് 12 മണിയോടെ കൃഷിയിടത്തിലെ ചാലിൽ ആണ് മരിച്ച നിലയിൽ കാണപ്പെട്ടത്.

മൃതശരീരത്തിന്റെ ഇരു കൈകളിലും വലിയ രീതിയിൽ പൊള്ളലേറ്റ് തൊലി ഇളകിയ നിലയിലാണ്. ഇതിനാൽ തന്നെ സൂര്യതാപം ഏറ്റതാണോ എന്ന് സംശയം ഉണ്ട്. മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണകാരണം അറിയാൻ കഴിയു എന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

കണ്ണൂർ ചെറുപുഴയിൽ മധ്യവയസ്കന് സൂര്യതപമേറ്റു. ചെറുപുഴ കാഞ്ഞിരത്താംകുന്ന് സ്വദേശി ബെന്നിക്കാണ് സൂര്യതപമേറ്റത്. കിണറ്റിൽ നിന്ന് വെള്ളം കോരുന്നതിനിടെയാണ് സംഭവം. കോഴിക്കോടും യുവാവിന് സൂര്യാതപമേറ്റു. കൊടിയത്തൂർ പന്നിക്കോട് കാരാളിപ്പറമ്പ് സ്വദേശി അബ്ദുൽ ജലീലിനാണ് സൂര്യാതപമേറ്റത്. രണ്ട് കൈകളിലും കാലിലും പൊള്ളലേറ്റു. ബൈക്കിൽ പോകുന്നതിനിടെയാണ് സംഭവം. ചെറുവാടി ഹെൽത്ത് സെന്ററിൽ ചികിത്സ തേടി.

Story Highlights : sunstroke heat wave accidents in kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here