50 മിനിറ്റോളം ബാങ്ക് ജീവനക്കാരെ ബന്ദികളാക്കി, 52 ലക്ഷം രൂപ കവർന്നു; ഗുജറാത്തിലെ SBI ബാങ്കിൽ വൻ കവർച്ച
ഗുജറാത്തിലെ സൂറത്തിൽ എസ്.ബി.ഐ ബാങ്കിൽ വൻ കവർച്ച. തോക്കുധാരികളായ അഞ്ചംഗ സംഘം 52 ലക്ഷം രൂപ കവർന്നു. 50 മിനിറ്റോളം ബാങ്ക് ജീവനക്കാരെ തോക്ക് ചൂണ്ടി ബന്ദികളാക്കി. സുരക്ഷാ ഉദ്യോഗസ്ഥൻ ഇല്ലാതിരുന്ന സമയത്ത് ബാങ്കിൽ സൈറൺ വിച്ഛേദിച്ചായിരുന്നു കവർച്ച. പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. തിങ്കളാഴ്ചയാണ് സംഭവം നടന്നത്.
ലംബെ ഹനുമാൻ റോഡിലെ എസ്.ബി.ഐ ശാഖയിലാണ് മോഷണം നടന്നത്. സൂറത്ത് നഗരത്തിലെ വരാച്ച പ്രദേശത്തുള്ള എസ്‌ബിഐ ശാഖയിലാണ് കവർച്ച നടന്നത്. ബാങ്കിന്റെ അലാറം സംവിധാനം പ്രവർത്തനരഹിതമാക്കിയ അഞ്ചംഗ സംഘം ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും മൊബൈൽ ഫോണുകൾ പിടിച്ചുപറിച്ചതായി സൂറത്ത് ഡെപ്യൂട്ടി കമ്മീഷണർ അലോക് കുമാർ പറഞ്ഞു.
സിസിടിവി ദൃശ്യങ്ങളിൽ അഞ്ച് പ്രതികളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെങ്കിലും കൂടുതൽ പേർ ഇതിൽ ഉൾപ്പെട്ടിരിക്കാമെന്ന് അലോക് കുമാർ പറഞ്ഞു.ബാങ്കിനുള്ളിലെയും സമീപത്തെ കടകളിലെയും റോഡുകളിലെയും സിസിടിവി ദൃശ്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ സൂക്ഷ്മമായി പരിശോധിക്കുന്നുണ്ട്.
Story Highlights : gujarat crime surat sbi bank robbery
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




