Advertisement

വങ്കനാട്ടിൽ നാട്ടിൽ ബിജെപിയോ, മമതയോ? തമിഴകത്ത് തുടർഭരണമോ സിനിമാറ്റിക് ക്ലൈമാക്സോ? ഫലം കാത്ത് ദേശീയ രാഷ്ട്രീയം

6 days ago
Google News 2 minutes Read

ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്നത് പശ്ചിമബംഗാളിലേക്കാണ്. എക്സിറ്റ് പോളുകൾ ശരിയായാൽ ബംഗാളിലെ ബിജെപി സ്വപ്നങ്ങൾ പൂവണിയും. പ്രവചനങ്ങൾ കാറ്റിൽ പറത്തുന്ന വിജയമുണ്ടാകുമെന്ന് തൃണമൂൽ കോൺഗ്രസും അവകാശപ്പെടുന്നു. അസമിൽ കോൺഗ്രസിന്റെ തിരിച്ചുവരവ് ഉണ്ടാകുമോ എന്നും ഇന്നയറിയാം. തൃണമൂൽ കോട്ടയായ ഫൾട്ട നിയമസഭാ മണ്ഡലത്തിൽ റീപോളിംഗ് നടക്കേണ്ടതിനാൽ ആകെയുള്ള 294 മണ്ഡലങ്ങളിൽ ഒന്നൊഴിച്ചുള്ള ഫലമാണ് ഇന്ന് വരാൻ പോകുന്നത്.

കഴിഞ്ഞ രണ്ടു തവണ 200ന് മുകളിൽ സീറ്റ് നേടിയ തൃണമൂലിന് ഇത്തവണ അധികാരം നഷ്ടമായേക്കും എന്ന സൂചനയാണ് എക്സിറ്റ് പോളുകൾ നൽകിയിരിക്കുന്നത്. അതിനാൽ വങ്കനാട്ടിൽ ബിജെപി ആദ്യമായി അധികാരം പിടിക്കുമോ എന്നത് അറിയാൻ രാജ്യം ഒന്നാകെ ബംഗാൾ ഫലം ഉറ്റുനോക്കുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒരു കനൽ പോലും ബാക്കിയില്ലാതെ തകർന്ന സിപിഐഎം ഇത്തവണ അക്കൗണ്ട് വീണ്ടും തുറക്കുമോ എന്നതും രാഷ്ട്രീയ കൗതുകം.

തമിഴകത്ത് തുടർഭരണമോ അതോ, സിനിമാറ്റിക് ക്ലൈമാക്സോ എന്നാണ് ആകാംക്ഷ. വിജയുടെ ടിവികെ പിടിയ്ക്കുന്ന വോട്ടുകൾ ഫലത്തെ സ്വാധീനിയ്ക്കുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങളിലെ സൂചന. കേഡർ വോട്ടുകളിൽ വിശ്വാസമർപ്പിക്കുന്ന, ഡിഎംകെ തുടർഭരണത്തിന് തയ്യാറെടുക്കുന്നു. തിരിച്ചെത്താനുള്ള തീവ്രശ്രമത്തിലാണ് അണ്ണാ ഡിഎംകെ സഖ്യം.

Read Also: Assembly Election 2026 |കേരളം ആര് തൂക്കും; ജനവിധി എന്ത്? LIVE BLOG

എക്സിറ്റ് പോളുകൾക്കപ്പുറം വിജയമുണ്ടാകുമെന്നാണ് ഡിഎംകെ പറയുന്നത്. അണ്ണാ ഡിഎംകെ നേതൃത്വം നൽകുന്ന എൻഡിഎ സഖ്യവും ശുഭപ്രതീക്ഷയിലാണ്. 234 മണ്ഡലങ്ങൾ. 62 വോട്ടെണ്ണൽ കേന്ദ്രങ്ങൾ. എട്ടുമണിയ്ക്ക് തപാൽ വോട്ടുകളും എട്ടരയ്ക്ക് ഇവിഎമ്മുകളും എണ്ണിത്തുടങ്ങും. ഒൻപതുമണിയോടെ ആദ്യഫല സൂചനകൾ പുറത്തുവരും. പുതുച്ചേരിയിലെ 30 മണ്ഡലങ്ങളിലെ ജനവിധിയറിയാൻ ആറ് വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് സജീകരിച്ചിട്ടുള്ളത്.

Story Highlights : West Bengal&Tamilnadu assembly election result 2026

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here