Advertisement

ബംഗാളില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരണത്തിലേക്ക് അതിവേഗം കടക്കും; ആരാകും മുഖ്യമന്ത്രി എന്നതില്‍ ആകാംഷ

May 5, 2026
Google News 2 minutes Read
bengal

ബംഗാളില്‍ ചരിത്രത്തില്‍ ആദ്യമായി അധികാരം പിടിച്ച ബിജെപി, സര്‍ക്കാര്‍ രൂപീകരണത്തിലേക്ക് അതിവേഗം കടക്കും. ആരാകും മുഖ്യമന്ത്രിയെന്ന ചോദ്യത്തിന് പല പേരുകളാണ് സാധ്യതാ ലിസ്റ്റില്‍. വനിതാ മുഖ്യമന്ത്രിയെ ബിജെപി പരിഗണിച്ചേക്കുമെന്നാണ് സൂചന.

തനി ബംഗാളിയാവും മുഖ്യമന്ത്രിയെന്ന് അമിത് ഷാ പ്രചാരണകാലം പലവട്ടം പറഞ്ഞിരുന്നു. മുഖ്യമന്ത്രി മാംസാഹാരിയാവുമെന്ന് കേന്ദ്ര മന്ത്രി സുകന്ദ മജുംന്ദാറും പറഞ്ഞിരുന്നു. ബിജെപി പുറത്ത് നിന്നുള്ള പാര്‍ട്ടിയാണെന്നും മാംസവും മത്സ്യവുമെല്ലാം നിരോധിക്കുമെന്ന തൃണമൂല്‍ പ്രചാരണത്തെ തടയാനായിരുന്നു അത്. എല്ലാം ഒത്തിണങ്ങിയ ഒന്നിലേറെ പേരുകളാണ് ബിജെപി ഇപ്പോള്‍ പരിഗണിക്കുന്നത്.

Read Also: യുഡിഎഫ് സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളിലേക്ക്; അന്തിമ തീരുമാനത്തിനായി ഹൈക്കമാന്‍ഡ് നിരീക്ഷകരെ ഇന്ന് തീരുമാനിക്കും

മമതയെ ഭവാനിപ്പൂരില്‍ തോല്‍പിച്ച സുവേന്ദു അധികാരി പാര്‍ട്ടിയിലെ കരുത്തനാണ്. 2021ല്‍ നന്ദിഗ്രാമിലും മമതയെ തോല്‍പിച്ചു. പക്ഷെ, അഴിമതിയുടെ കറയാണ് പ്രധാന തടസം. നാരദാ ഒളിക്യാമറാ ഓപ്പറേഷനിലൂടെ സുവേന്ദു കൈക്കൂലി വാങ്ങുന്നത് ലോകം കണ്ടതാണ്. പാര്‍ട്ടി അധ്യക്ഷനെന് നിലയ്ക്ക് സാമിക് ഭട്ടാചാര്യയും പരിഗണിക്കപ്പെടും.

വനിതാ സംവരണ ബില്‍ അടക്കം ചര്‍ച്ചയാവുന്ന കാലത്ത് വനിതാ മുഖ്യമന്ത്രിയെ തീരുമാനിച്ചാല്‍ അതിന് സാധ്യതയുള്ള ഒരാള്‍ രൂപാ ഗാംഗുലിയാണ്. ബിആര്‍ ചോപ്രയുടെ മഹാഭാരതത്തില്‍ ദൗപദിയുടെ വേഷം ചെയ്ത് പ്രശസ്തയാണ്. അഗ്നിമിത്ര പോള്‍ മറ്റൊരു പേര്. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ്. മഹിളാ മോര്‍ച്ച മുന്‍ അധ്യക്ഷ. അസന്‍സോള്‍ സീറ്റ് ഇത്തവണ നിലനിര്‍ത്തി. മുന്‍ സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷും പട്ടികയില്‍ ഉണ്ട്. ബിജെപിയെ മുഖ്യപ്രതിപക്ഷമാക്കി മാറ്റിയ 2021ലെ ജയത്തിന് നേതൃത്വം നല്‍കിയ ആളാണ് ഇദ്ദേഹം. ബംഗാളില്‍ നല്ല സ്വാധീനമുള്ള നേതാവുമാണ് ദീലീപ് ഘോഷ്.

Story Highlights : BJP will move quickly towards government formation in Bengal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here