Advertisement

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; 18 ന് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ; 21ന് എംഎല്‍എമാരുടെ സത്യപ്രതിജ്ഞ

May 15, 2026
Google News 2 minutes Read
udf

മന്ത്രിസഭാ രൂപീകരണത്തില്‍ ഘടകകക്ഷികളുമായി നാളെ കോണ്‍ഗ്രസ് ഉഭയകക്ഷി ചര്‍ച്ച നടത്തും. ഇന്ന് ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍ വകുപ്പ് വിഭജനമടക്കമുള്ള കാര്യങ്ങളില്‍ ധാരണയായില്ല. ഉഭയകക്ഷിയോഗത്തിന് ശേഷം വീണ്ടും യുഡിഎഫ് യോഗം ചേര്‍ന്ന് അന്തിമധാരണയിലെത്തും. മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ഈ മാസം 22നാകും സ്പീക്കര്‍ തിരഞ്ഞെടുപ്പ് . യുഡിഎഫ് സര്‍ക്കാരിന്റെ നയപ്രഖ്യാപനം ഈ മാസം 28ന് നടക്കും. അടുത്ത മാസം അഞ്ചിനാണ് സംസ്ഥാന ബജറ്റ്. (Speaker election on 22nd of this month)

തിങ്കളാഴ്ച രാവിലെ 10 ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങ് ആഘോഷമാക്കി മാറ്റാന്‍ ഒരുങ്ങുകയാണ് യുഡിഎഫ്. തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപ മുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ എന്നിവര്‍ക്ക് ചടങ്ങിലേക്ക് ക്ഷണമുണ്ട്. നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്റെ നിര്‍ദ്ദേശപ്രകാരം ചീഫ് സെക്രട്ടറി ക്ഷണക്കത്ത് അയച്ചു.

Read Also: UDF സർക്കാർ സത്യപ്രതിജ്ഞ; തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്ക്ക് ക്ഷണം, വി ഡി സതീശന്റെ നിർദേശപ്രകാരം കത്ത് അയച്ചു

രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന ഖാര്‍ഗെ, പ്രിയങ്ക ഗാന്ധി എന്നിവരും സത്യപ്രതിജ്ഞയ്‌ക്കെത്തും. സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുമെന്നും ക്രിയാത്മക പ്രതിപക്ഷമായി തുടരുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. 12000 പേര്‍ക്ക് ഇരിക്കാവുന്ന പന്തലാണ് ഇപ്പോള്‍ തയ്യാറാക്കുന്നത്.

സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്ന അതേസമയം പ്രാദേശിക മേഖലകളില്‍ അടക്കം ആഘോഷ പരിപാടികള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംഘടിപ്പിക്കും. സത്യപ്രതിജ്ഞ വിപുലമായ സുരക്ഷാക്രമീകരണങ്ങളാണ് പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Story Highlights : Speaker election on 22nd of this month

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here