ഒരു ഔദ്യോഗിക വസതിക്കായി അവകാശവാദം ഉന്നയിച്ചത് മൂന്ന് മന്ത്രിമാര്‍ വരെ; നിള, സാനഡു, ഗ്രേസ് എന്നിവയ്ക്ക് ആവശ്യക്കാരേറെ
ഔദ്യോഗിക വസതിക്കായി അവകാശവാദം ഉന്നയിച്ച് മന്ത്രിമാര്‍. ഒരു വസതിക്ക് മൂന്നു മന്ത്രിമാര്‍ വരെ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. നിള,സാനഡു, ഗ്രേസ് എന്നിവയ്ക്കാണ് ആവശ്യക്കാരേറെ. മന്ത്രിമന്ദിരങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്ക് 3 കോടി 95 ലക്ഷം രൂപ അനുവദിച്ചു. 9 മന്ത്രിമന്ദിരങ്ങളുടെ വാര്‍ഷിക അറ്റകുറ്റപ്പണികള്‍ക്കാണ് പൊതു ഭരണ വകുപ്പ് തുക അനുവദിച്ചത്.
മന്‍മോഹന്‍ ബംഗ്ലാവ് – 81.06 ലക്ഷം, അജന്ത ബംഗ്ലാവ് – 58. 74 ലക്ഷം, നെസ്റ്റ് ബംഗ്ലാവ് – 40.67 ലക്ഷം, ഉഷസ് ബംഗ്ലാവ് – 40.03 ലക്ഷം, പൗര്‍ണമി ബംഗ്ലാവ് – 40 81 ലക്ഷം, പെരിയാര്‍ ബംഗ്ലാവ് – 31. 26 ലക്ഷം, പമ്പ ബംഗ്ലാവ് – 31.43 ലക്ഷം, കവടിയാര്‍ ഹൗസ് – 40.06 ലക്ഷം, ഗംഗ ബംഗ്ലാവ് – 31.53 ലക്ഷം – എന്നിങ്ങനെയാണ് വിവിധ വസതികള്‍ക്കായി അനുവദിച്ച തുക. അറ്റകുറ്റപ്പണികള്‍ക്കായി പൊതുമരാമത്ത് വകുപ്പ് ചീഫ് എന്‍ജിനീയര്‍ ആവശ്യപ്പെട്ടത് 5.31 കോടി രൂപയാണ്.
ക്ലിഫ് ഹൗസിന് പണം അനുവദിച്ചിട്ടില്ല. അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് മാറുന്നത് ഒരാഴ്ച വെകും.
അതേസമയം, മന്ത്രിമാര്‍ക്കുള്ള ഔദ്യോഗിക വാഹനങ്ങളില്‍ പതിമൂന്നാം നമ്പര്‍ ആര്‍ക്കും വേണ്ട. കഴിഞ്ഞ സര്‍ക്കാരില്‍ മന്ത്രി പി പ്രസാദ് ആയിരുന്നു 13 ആം നമ്പര്‍ കാര്‍ ഉപയോഗിച്ചിരുന്നത്. മന്ത്രിമാര്‍ ആരും 13 നമ്പര്‍ വാഹനം എടുത്തില്ലെങ്കില്‍ ടൂറിസം വകുപ്പ് വാഹനം ഉപയോഗിക്കും.
വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാരില്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന എം എ ബേബിയും, ഒന്നാം പിണറായി സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന തോമസ് ഐസക്കും 13-ാം നമ്പര്‍ കാര്‍ ചോദിച്ച് വാങ്ങിയ ചരിത്രമുണ്ട്.
Story Highlights : Up to three ministers staked claim for an official residence
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




