എം ജി യൂണിവേഴ്‌സിറ്റിയില്‍ സെര്‍ച്ച് കമ്മിറ്റി പ്രതിനിധിയെ തിരഞ്ഞെടുക്കാന്‍ വിളിച്ച സ്‌പെഷ്യല്‍ സെനറ്റ് മാറ്റിവച്ചു
എംജി സര്‍വകലാശാലയിലെ സെര്‍ച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ തിരഞ്ഞെടുക്കാനുള്ള സെനറ്റ് യോഗം മാറ്റിവച്ചു. ഇടത് പ്രതിനിധിയെ തിരഞ്ഞെടുക്കാനുള്ള നീക്കമാണ് പ്രത്യേക സെനറ്റിന് പിന്നിലെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. സര്‍ക്കാര്‍ മാറിയതിന് തൊട്ടുപിന്നാലെ വിരമിക്കുന്നതിന് തൊട്ടുമുമ്പ് വൈസ് ചാന്‍സലര്‍ ഡോ. സി ടി അരവിന്ദകുമാര്‍ പ്രതിനിധിയെ തിരഞ്ഞെടുക്കാന്‍ സെനറ്റ് യോഗം വിളിക്കുകയായിരുന്നു. (Special Senate meeting at MG University postponed)
ഇടത് പ്രതിനിധിയെ സെര്‍ച്ച് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുന്നതോടെ പുതിയ സര്‍ക്കാരിന്റെ പ്രതിനിധി കമ്മിറ്റിയില്‍ ഇല്ലാതാകുമെന്നും ഈ ലക്ഷ്യം വച്ചാണ് ഇടത് അവനുഭാവിയായ വൈസ് ചാന്‍സലര്‍ യോഗം വിളിക്കാന്‍ നീക്കം നടത്തിയതെന്നും സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ കമ്മിറ്റി ആരോപിച്ചിരുന്നു. സംഭവം വിവാദമായതോടെ സര്‍ക്കാര്‍ പ്രതിനിധികള്‍ അടക്കം ഈ വിഷയത്തില്‍ ഇടപെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ സ്‌പെഷ്യല്‍ സെനറ്റ് യോഗം മാറ്റിവച്ചതായി അറിയിച്ചിരിക്കുന്നത്.
കഴിഞ്ഞ സര്‍ക്കാരും ഗവര്‍ണറുമായി വിസിമാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് വലിയ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. 2024ല്‍ അന്നത്തെ ഗവര്‍ണറായിരുന്ന ആരിഫ് മുഹമ്മദ് ഖാന്‍ സെര്‍ച്ച് കമ്മിറ്റിയിലേക്ക് സര്‍വകലാശാല പ്രതിനിധിയെ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചിരുന്നു. എന്നാല്‍ രണ്ട് വര്‍ഷമായിട്ടും പ്രതിനിധിയെ ഉള്‍പ്പെടുത്തിയിരുന്നില്ല.
Story Highlights : Special Senate meeting at MG University postponed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




