‘പുറത്തേക്ക് പോകേണ്ട സാഹചര്യം ഉണ്ടാകില്ല, വിദേശരാജ്യങ്ങളിൽ നിന്നും കുട്ടികൾ കേരളത്തിലേക്ക് എത്തും’; വിദ്യാഭ്യാസത്തിന്റെ ഡെസ്റ്റിനേഷൻ പോയിന്റ് ആയി കേരളം മാറുമെന്ന് മുഖ്യമന്ത്രി
സംസ്ഥാന സ്‌കൂൾ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്‌ത് മുഖ്യമന്ത്രി വി ഡി സതീശൻ. കേരളത്തിലെ വിദ്യാഭ്യാസ പുരോഗതിയിൽ വല്യ പങ്കു വഹിച്ചിട്ടുള്ളത് അമ്മമാർ. കുട്ടികളുടെ പഠനത്തിൽ കൂടുതൽ ശ്രദ്ധ അമ്മമാർക്കെന്നും അധ്യാപകരും മാതാപിതാക്കളും തമ്മിൽ നല്ല സൗഹൃദം ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.കുട്ടികളുടെ കഴിവുകൾ അധ്യാപകരും രക്ഷിതാക്കളും പരസ്പരം പങ്കുവെക്കണം.
എന്റെ മനസ്സിൽ മുഴുവൻ കുട്ടികാലമാണ്. ഇന്ന് മഴ പെയ്യുന്നില്ല എന്ന സങ്കടം ഉണ്ട്. നമ്മൾ ഒക്കെ പഠിക്കുമ്പോൾ ഉറപ്പായും മഴ പെയ്യുമായിരുന്നു. ആദ്യം സ്കൂളിൽ അച്ഛൻ വന്നത് അഡ്മിഷനായി. പിന്നീട് പ്രീ ഡിഗ്രിക്ക് മാത്രമേ വന്നിട്ടുള്ളൂ. പക്ഷെ ഇന്ന് അങ്ങനെ അല്ല.
കുഞ്ഞുങ്ങൾ ജീവിക്കുന്നത് പുതിയ കാലത്തിലാണ്. പുതിയ കണ്ടുപിടിത്തങ്ങൾ നിർമിത ബുദ്ധികൾ ഉണ്ടാകുന്നു.മനുഷ്യന്റെ കണ്ടുപിടിത്തം നമ്മളെക്കാൾ ബുദ്ധി ഉള്ളത് ആകുന്നു. നമ്മുടെ കേരളത്തിൽ നിന്നുള്ള പെൺകുട്ടികൾ പല പ്രധാനപ്പെട്ട സർവകലാശാലയിലും പഠിക്കുന്നു. പെൺകുട്ടികൾ വിദ്യാഭ്യാസ രംഗത്ത് നടത്തിയത് വലിയ മുന്നേറ്റമാണ്.
വിദ്യാഭ്യാസത്തിന്റെ ഡെസ്റ്റിനേഷൻ പോയിന്റ് ആയി കേരളത്തെ മാറ്റുക ലക്ഷ്യം. അത് കേരളത്തിൽ ഉണ്ടാകും എന്ന് വാക്ക് നൽകുന്നു. പുറത്തേക്ക് പോകേണ്ട സാഹചര്യം ഉണ്ടാകില്ല. വിദേശരാജ്യങ്ങളിൽ നിന്ന് പോലും കുട്ടികൾ കേരളത്തിലേക്ക് എത്തും.ഏറ്റവും വലിയ നിക്ഷേപം പുതിയ തലമുറ. മയക്കുമരുന്നിന് എതിരായി ശക്തമായ നിലപാട് എടുക്കണം. കൂട്ടുകാരെ മയക്കുമരുന്നിൽ നിന്ന് പിന്തിരിപ്പിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
Story Highlights : v d satheeshan on state school reopening ceremony
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




