ED ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; SFI ജില്ലാ പ്രസിഡന്റിന്റെ ജാമ്യ അപേക്ഷ തള്ളി
ED ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്. SFI ജില്ലാ പ്രസിഡന്റിന്റെ ജാമ്യ അപേക്ഷ തള്ളി. വിജയ് വിമലിന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. കേസിൽ അവസാനം അറസ്റ്റിലായത് വിജയ് അമലായിരുന്നു. വീട്ടിൽ കയറിയാണ് പൊലീസ് വിജയ് വിമലിനെ പിടികൂടിയത്. അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് അംഗം കൂടിയാണ് വിജയ് വിമൽ. മുൻ കേരളാ സർവകലാശാലാ യൂണിയൻ മുൻ ചെയർമാൻ കൂടിയായിരുന്നു വിജയ് വിമൽ.
വിജയ് വിമലിന്റെ പുല്ലുവിളയിലെ വീട്ടിൽ പുലർച്ചെയോടെ അതീവ രഹസ്യമായി അതിക്രമിച്ചു കയറിയാണ് സിറ്റി ഷാഡോ പോലീസ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. വിജയ് വിമലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതോടെ ഈ കേസിൽ ഇതുവരെ പൊലീസിന്റെ പിടിയിലായ പ്രതികളുടെ ആകെ എണ്ണം 26 ആയി ഉയർന്നു. നിലവിൽ അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് അംഗം കൂടിയാണ് പിടിയിലായ വിജയ് വിമൽ. കൂടാതെ കേരള സർവകലാശാലാ യൂണിയൻ മുൻ ചെയർമാനായും ഇയാൾ പ്രവർത്തിച്ചിട്ടുണ്ട്.
അതിനിടെ, എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റിനെ വീട്ടിൽ കയറി അതിക്രമം കാട്ടി അറസ്റ്റ് ചെയ്ത പോലീസ് നടപടിയിൽ കടുത്ത പ്രതിഷേധവുമായി സി.പി.ഐ. എം-എസ്.എഫ്.ഐ നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്. ഇ.ഡി ഉദ്യോഗസ്ഥർക്ക് നേരെ തലസ്ഥാനത്തുണ്ടായ സംഘർഷത്തിൽ വിജയ് വിമൽ നേരിട്ട് പങ്കാളിയായിരുന്നില്ലെന്നാണ് എസ്.എഫ്.ഐ ഔദ്യോഗികമായി വ്യക്തമാക്കുന്നത്.
Story Highlights : sfi thiruvananthapuram president vijay vimal bail rejected
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




