അസ്ലം വധം; രണ്ട് സിപിഎം പ്രവർത്തകർ കൂടി അറെസ്റ്റിൽ

യൂത്ത് ലീഗ് പ്രവർത്തകൻ അസ്ലമിനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് സിപിഎം പ്രവർത്തകർ അറെസ്റ്റിൽ. ഇരിങ്ങണ്ണൂർ സ്വദേശി നെല്ലിക്കുളത്തിൽ ജിബിൻ, തൂണേരി വെളളൂർ സ്വദേശി കരിക്കിലോട്ട് ഷാജി, എന്നിവരെയാണ് കുറ്റ്യാടി സിഐ പി സജീവൻ അറെസ്റ്റ് ചെയ്തു.
അസ്ലമിനെ പിന്തുടർന്നു കൊലയാളികൾക്ക് വിവരം നൽകിയെന്ന് ഇവർക്കെതിരായി കുറ്റം ചുമത്തിയെന്ന് പോലീസ് അറിയിച്ചു. കേസിൽ സി.പി.എം പ്രവർത്തകരായ വെള്ളൂർ കോടഞ്ചേരി കരുവിന്റവിട രമീഷിനെയും വളയം നിരവുമ്മൽ സ്വദേശി കക്കുഴിയുളള പറമ്പത്ത് കുട്ടു എന്ന നിധിനെയും നേരത്തെ പിടികൂടിയിരുന്നു.
ബൈക്കിൽ വെള്ളൂർ ഭാഗത്തേക്ക് പോകുകയായിരുന്ന അസ്ലമിനെ ചാലപ്പുറം വെള്ളൂർ റോഡിൽ ചക്കരക്കണ്ടിക്കു സമീപം ഓഗസ്റ്റ് 11 ന് വൈകീട്ട് 5.30 ഓടെയാണ് ഒരു സംഘം ആക്രമിക്കുന്നത്. വെട്ടേറ്റ് അസ്ലമിന്റെ ഇടത് കൈപ്പത്തി അറ്റുതൂങ്ങി. വയറിന്റെ ഭാഗത്തും കഴുത്തിനും ആഴത്തിൽ മുറിവേറ്റു.
ഇന്നോവ കാറിൽ പിന്നിൽ നിന്ന് വന്ന സംഘം ബൈക്കിനെ ഇടിച്ചുവീഴ്ത്തിയ ശേഷമാണ് അക്രമം നടത്തിയത്. ബൈക്കിൽ കൂടെയുണ്ടായിരുന്ന അസ്ലമിന്റെ സുഹൃത്ത് ഷാഫിയെ ആക്രമിച്ചിട്ടില്ല. കണ്ണൂർ രജിസ്‌ട്രേഷൻ കാറിലത്തെിയത് ക്വട്ടേഷൻ സംഘമാണെന്ന് സംശയിക്കുന്നു. ആക്രമണത്തിനുശേഷം സംഘം കാറിൽ കടന്നുകളഞ്ഞു.
കഴിഞ്ഞ വർഷം ജനുവരി 22ന് രാത്രിയാണ് ഷിബിൻ കൊല്ലപ്പെട്ടത്. യൂത്ത് ലീഗ് പ്രവർത്തകരായ തെയ്യമ്പാടി ഇസ്മയിൽ, സഹോദരൻ മുനീർ എന്നിവർ ഉൾപ്പെടെ 17 പ്രതികളാണ് കേസിൽ ഉണ്ടായിരുന്നത്. ഇവരെ തെളിവില്ലെന്നതിന്റെ പേരിൽ കോടതി വെറുതെ വിട്ടിരുന്നു.
Aslam Murder; Two CPIM Members arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here