പാറ്റൂർ കേസിൽ സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

പാറ്റൂർ കേസിൽ സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം . തർക്കഭൂമി അളക്കാൻ 20 ദിവസം കൂടി വേണമെന്ന വിജിലൻസിന്റെ ആവശ്വമാണ് വിമർശനം ക്ഷണിച്ചു വരുത്തിയത് .കേരളം മുഴുവൻ അളക്കാനാണോ ഉദ്ദേശിക്കുന്നതെന്ന് കോടതി ആരാഞ്ഞു വിജിലൻസ് ഇരുട്ടിൽ ഇല്ലാത്ത പൂച്ചയെ തേടുകയാണോ എന്നും കോടതി ആരാഞ്ഞു . മുൻപ് കേസ് പരിഗണിച്ചപ്പോൾ കോടതി ഒരാഴ്ച സമയം അനുവദിച്ചിരുന്നു .
ആധുനീക സൗകര്യങ്ങൾ ഉള്ള ഇക്കാലത്ത് എന്തിനാന്ന് കാലതാമസമെന്നും കോടതി ആരാഞ്ഞു .വാട്ടർ അതോറ്റിയുടെ പൈപ്പ് ലൈൻ മാറ്റാൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും മുൻ ചീഫ് സെക്രട്ടറി ഭരത് ഭ്രുഷ ണും ഫ്ലാറ്റുടമക്ക് ഒത്താശ ചെയ്തെന്നാണ് കേസ്. കേസ് റദ്ദാക്കണമെന്ന ഭരത് ഭൂഷന്റെ ഹർജിയാണ് കോടതിയുടെ പരിഗണനയിൽ ഉള്ളത്. കോടികൾ വിലമതിക്കുന്ന
16 സെൻറ് സർക്കാർ ഭൂമി ഫയാറ്റ ടമ കൈവശപ്പെടുത്തിയെന്നും വിശദമായ സർവ്വേ വേണമെന്നുമാണ് വിജിലൻസിന്റെ വാദം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here