ചലച്ചിത്ര മേളയ്ക്ക് നാളെ തുടക്കം

ഓഖി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഔപചാരികമായ ഉദ്ഘാടനവും അനുബന്ധ പരിപാടികളും ഒഴിവാക്കി അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് നാളെ തുടക്കമാവും. നിശാഗന്ധിയില്‍ ലെബനീസ് ചിത്രം ദി ഇന്‍സട്ടിന്റെ പ്രദര്‍ശനത്തോടെയായിരിക്കും ചലച്ചിത്ര മാമാങ്കത്തിന് തുടക്കമാവുക. പത്തൊമ്പത് വിഭാഗങ്ങളിലായി 190 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. പതിനാല് സിനിമകള്‍ മാറ്റുരയ്ക്കുന്ന മത്സരവിഭാഗത്തില്‍ മലയാളത്തിന്റെ സഞ്ജു സുരേന്ദ്രന്റെ ഏദനും പ്രേം ശങ്കര്‍ സംവിധാനം ചെയ്ത രണ്ടു പേരും ഉണ്ട്.
സ്വത്വത്തിന്റെ പേരില്‍ ഇടം നഷ്ടപ്പെടുന്നവര്‍ക്ക് ഐക്യദാര്‍ഡ്യവുമായി ഐഡന്റിറ്റി ആന്‍ഡ് സ്‌പേസ് വിഭാഗത്തില്‍ ആറ് സിനിമകള്‍. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ലയേഴ്‌സ് ഡയസും ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.സുരക്ഷയ്ക്കായി ഇക്കുറി 30 വനിതാ വോളന്റിയര്‍മാരെയും ചലച്ചിത്ര അക്കാദമി നിയോഗിച്ചിട്ടുണ്ട്.
മുഖ്യവേദിയായ ടാഗോര്‍ തീയറ്ററില്‍ എല്ലാ ദിവസവും നടത്താന്‍ തീരുമാനിച്ചിരുന്ന കലാപരിപാടികളും റദ്ദാക്കിയിട്ടുണ്ട്. മത്സര വിഭാഗത്തില്‍ 14ചിത്രങ്ങളാണ് ഉള്ളത്. 15തീയറ്ററുകളിലായി 8848സീറ്റുകളാണ് ഉള്ളത്. വിവിധ വിഭാഗങ്ങളിലായി 11000പാസുകള്‍ അനുവദിച്ചിട്ടുണ്ട്. മേളയെ കുറിച്ചുള്ള പരാതികള്‍ talktous@iffk.in എന്ന ഇമെയിലില്‍ അറിയിക്കാം. ശ്രദ്ധേയമായ ചിത്രങ്ങള്‍ കൂടുതല്‍ സീറ്റുള്ള തീയറ്ററുകളിലാണ് പ്രദര്‍ശിപ്പിക്കുക. ഓപണ്‍ തീയറ്ററായ നിശാഗന്ധിയാണ് കൂടുതല്‍ സീറ്റുകളുള്ള പ്രദര്‍ശന വേദി.
IFFK
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here