Advertisement

കങ്കണ റണൗട്ടിന്റെ മണാലിയിലെ വീട് ഒരു റൊമാന്റിക് നോവലിലെ വീടിന്റെ അകത്തളത്തെ അനുസ്മരിപ്പിക്കുന്നത്; ചിത്രങ്ങൾ

May 4, 2018
12 minutes Read
inside pics of kangana manali mansion

വീട് ഒരുക്കുമ്പോൾ കർട്ടനിന്റെ നിറം, കുഷന്റെ ആകൃതി തുടങ്ങിയ ചെറിയ കാര്യങ്ങൾ പോലും തീരുമാനിക്കാനം നാം നന്നേ കഷ്ടപ്പെടാറുണ്ട്. എന്നാൽ ബോളിവുഡ് താരം കങ്കണ റണൗട്ടിന് തന്റെ വീടിന് ഏത് നിറം വേണം, അകം എങ്ങിനെയായിരിക്കണം എന്നതിനെയെല്ലാം കുറിച്ച് നല്ല ധാരണയുണ്ടായിരുന്നു. കങ്കണയുടെ സ്വപ്‌നത്തിലെ ഭവനം അതേപോലെ താരത്തിന് സമ്മാനിച്ചതോ ശബ്‌നം ഗുപ്തയും.

ആർക്കിടെക്ച്ചറൽ ഡൈജസ്റ്റ് ഇന്ത്യ എന്ന മാഗസിന് വേണ്ടിയാണ് കങ്കണ തന്റെ മണാലായിലെ ഈ സ്വപ്‌ന സൗധത്തിന്റെ ചിത്രങ്ങൾ പുറത്തുവിട്ടത്.

ആർക്കിടെക്ച്ചറൽ ഡൈജസ്റ്റ് ഇന്ത്യയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് വീടിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുന്നത്.

ആഷ് നിറമുള്ള പുറം ചുവരിൽ വെള്ള നിറത്തിലാണ് വാതിലും ജനലുകളും. ലിവിങ്ങ് റൂമിൽ വുഡൻ സീലിങ്ങാണ് നൽകിയിരിക്കുന്നത്. ഇതിനോട് യോജിക്കുന്നതാണ് സോഫയുടെ നിറവും.

ലിവിങ്ങ് റൂമിന് ഹൈലൈറ്റായി പേസ്റ്റൽ നിറത്തിൽ ഒരു ബുക്ക് ഷെൽഫ് കം ഷോകേസ് നൽകിയിട്ടുണ്ട്. അതിനടുത്തായി റോമാന്റിക്ക് നോവലിലെ വീടിന്റെ അകത്തളത്തെ അനുസ്മരിപ്പിക്കുന്ന വിധം ഒരു ഫയർ പ്ലെയിസും നൽകിയിട്ടുണ്ട്.

മണാലിയുടെ ദൃശ്യഭംഗി ആസ്വദിക്കാൻ ഒരു പ്രൈവറ്റ് സ്‌പേസ് വീട്ടിലുണ്ട്. ഈ ഏരിയയുടെ സീലിങ്ങായി ഗ്ലാസാണ് നൽകിയിരിക്കുന്നത്. മാത്രമല്ല ചുവരുകൾക്ക് പകരവും ഗ്ലാസാണ് നൽകിയിരിക്കുന്നത്.

കിടപ്പുമുറിയിൽ ആന്റിക് ബെഡ് ടേബിളും ലാംപ് ഷെയ്ഡും നൽകി ഇവിടെ ഒരു കൊളോണിയൽ ലുക്ക് നൽകിയിട്ടുണ്ട്. പേസ്റ്റൽ നിറമുള്ള ചുവരുകൾക്ക് യോജിക്കുന്ന തരത്തിലുള്ള കാർപെറ്റുകളാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. വുഡൻ ഫ്‌ളോറിങ്ങാണ് കിടപ്പ് മുറിക്ക് നൽകിയിരിക്കുന്നത്.

ഷൂട്ടിങ്ങ് തിരക്കുകൾക്കിടയിൽ നിന്നും മാറി വിശ്രമിക്കാനൊരു ഇടം എന്ന രീതിയിലാണ് കങ്കണ ഈ വീട് പണികഴിപ്പിച്ചത്.

എന്നാൽ ഇത് ഒരു പാർട്ടി ഹൗസ് ആക്കാനാണ് ഇപ്പോൾ ഉദ്ദേശിക്കുന്നതെന്ന് കങ്കണ പറയുന്നു.

inside pics of kangana manali mansion

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top