തൂത്തുക്കുടി വെടിവെപ്പ്; പരിക്കേറ്റവരെ കാണാന്‍ കമല്‍ഹാസന്‍ എത്തി

തൂത്തുക്കുടിയില്‍ പോലീസ് ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന സമരക്കാരെ കാണാന്‍ മക്കള്‍ നീതി മയ്യം പാര്‍ട്ടി നേതാവ് നടന്‍ കമല്‍ഹാസന്‍ എത്തി. തൂത്തുക്കുടി ജനറല്‍ ആശുപത്രിയിലെത്തി പരിക്കേറ്റവരെയും അവരുടെ കുടുംബാംഗങ്ങളെയും കമല്‍ഹാസന്‍ സന്ദര്‍ശിച്ചു.
“സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കിയത് ഒന്നിനും പ്രതിവിധിയല്ല. എല്ലാവര്‍ക്കും അറിയേണ്ടത് ആരാണ് വെടിവെപ്പ് നടത്താന്‍ പോലീസിന് ഉത്തരവ് നല്‍കിയതെന്നാണ്. അത് എന്റെ ആവശ്യമില്ല, വെടിവെപ്പിന്റെ ഇരകളായവരാണ് അത് ചോദിക്കുന്നത്. സ്റ്റെര്‍ലൈറ്റ് വ്യവസായ സ്ഥാപനം പ്രവര്‍ത്തിക്കരുത്. അതാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്” – കമല്‍ഹാസന്‍ പറഞ്ഞു.
തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റുകള്‍ക്കെതിരെ പ്രദേശവാസികള്‍ നടത്തിയ സമരം അക്രമാസക്തമായതോടെയാണ് പോലീസ് വെടിവെപ്പ് നടത്തിയത്. ഫെബ്രുവരി അവസാനമാണ് ഇവിടെ പ്രദേശവാസികള്‍ സമരം ആരംഭിച്ചത്.
ബിഹാർ സ്വദേശി അനിൽ അഗർവാളിന്റെ ഉടമസ്ഥതയിൽ ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന വേദാന്ത റിസോഴ്സസ് എന്ന ലോഹ ഖനന കമ്പനിയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണു സ്റ്റെർലൈറ്റ് കോപ്പർ ഇൻഡസ്ട്രീസ്.
We must know who ordered this firing. It is not me but the victims who are demanding this. Merely announcing compensation isn’t a solution. This industry must be shut & this is what people demand: Kamal Haasan after meeting people who were injured in #SterliteProtest yesterday pic.twitter.com/43mntezXxH
— ANI (@ANI) May 23, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here