മൂന്ന് മൃതദേഹം കൂടി കണ്ടെത്തി; കരിഞ്ചോല ഉരുള്‍പൊട്ടലില്‍ മരണം 12 ആയി

കോഴിക്കോട് കരിഞ്ചോല ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം പന്ത്രണ്ടായി. മൂന്ന് മൃതദേഹം കൂടി ഇന്ന് വൈകീട്ട് നടന്ന തെരച്ചിലില്‍ കണ്ടെത്തി. പത്ത് വയസുള്ള റിംഷ മെഹ്റിന്റെ മൃതദേഹം നേരത്തേ കണ്ടെത്തിയിരുന്നു. അതിന്റെ പിന്നാലെയാണ് വേറെ മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയത്. രണ്ട് പേര്‍ക്ക് കൂടിയുള്ള തെരച്ചില്‍ ഇപ്പോഴും തുടരുകയാണ്.
വ്യാഴാഴ്ച പുലർച്ചെ ഉണ്ടായ ഉരുൾപൊട്ടലിൽ അഞ്ച് വീടുകളാണ് ഒലിച്ചുപോയത്. കരിഞ്ചോല അബ്ദുറഹിമാൻ (60), മകൻ ജാഫർ(35), ജാഫറിന്റെ പുത്രൻ മുഹമ്മദ് ജാസിം (അഞ്ച്), കരിഞ്ചോല അബ്ദുൽ സലിമിന്റെ മക്കളായ ദിൽന ഷെറിൻ (ഒന്‍പത്), മുഹമ്മദ് ഷഹബാസ് (മൂന്ന്), കരിഞ്ചോല ഹസൻ (65), മകൾ ജന്നത്ത് (17) എന്നിവരുടെ മൃതദേഹങ്ങൾ വ്യാഴാഴ്ച കണ്ടെടുത്തിരുന്നു. കാണാതായ നസ്റത്തിന്റെ ഒരു വയസുള്ള മകൾ റിഫ ഫാത്തിമ മറിയത്തിന്റെ മൃതദേഹം വെള്ളിയാഴ്ചയും കണ്ടെത്തിയിരുന്നു.
കരിഞ്ചോലമലയുടെ താഴെ താമസിക്കുന്ന കരിഞ്ചോല ഹസൻ, അബ്ദുറഹിമാൻ, അബ്ദുൾ സലിം, ഈർച്ച അബ്ദുറഹിമാൻ, കൊടശേരിപൊയിൽ പ്രസാദ് എന്നിവരുടെ വീടുകളാണ് അപകടത്തിൽ തകർന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here