ദമ്പതികളുടെ ആത്മഹത്യ; മൃതദേഹത്തില്‍ പരിക്കുകൾ ഇല്ല

ചങ്ങനാശേരിയിൽ ആത്മഹത്യ ചെയ്ത ദമ്പതികളുടെ ഇൻക്വിസ്റ്റ് നടപടികൾ പൂർത്തിയാക്കി. സുനിലിന്റെ മൃതദേഹത്തിൽ പരിക്കുകളോ ചതവുകളോ ഇല്ലെന്നാണ് പ്രാഥമിക നിഗമനം.
വാകത്താനം പാണ്ടൻചിറയിൽ വാടകയ്ക്കു താമസിക്കുന്ന സ്വർണപണിക്കാരനായ പുഴവാത് സ്വദേശി സുനിൽ (34) ഭാര്യ രേഷ്മ (24) എന്നിവരാണ് ഇന്നലെ പോലീസ് ചോദ്യം ചെയ്തതതിന് പിന്നാലെ ആത്മഹത്യ ചെയ്തത്.
സിപിഎം നഗരസഭാംഗം സജികുമാറാണ് ആത്മഹത്യയ്ക്ക് കാരണം എന്നാണ് രേഷ്മയുടെ ആത്മഹത്യാകുറിപ്പിൽ പറയുന്നത്. സ്വർണ്ണം തങ്ങളാണ് മോഷ്ടിച്ചതെന്ന് പോലീസ് മർദ്ദിച്ച് സമ്മതിപ്പിച്ച ശേഷം ഒപ്പിട്ട് വാങ്ങിയെന്നും രേഷ്മയുടെ ആത്മഹത്യാ കുറിപ്പിലുണ്ട്. സജികുമാർ തന്നെ വീട് നിർമ്മാണത്തിനായി ഈ സ്വർണ്ണം വിറ്റതാണെന്നാണ് കുറിപ്പിലുള്ളത്. എന്നാൽ സജികുമാർ ഈ ആരോപണം നിഷേധിച്ചു. നഷ്ടപരിഹാരം നൽകണമെന്ന തീർപ്പിൻമേലാണ് പോലീസ് സ്റ്റേഷനിൽ നിന്ന് പിരിഞ്ഞതെന്നും, സംഭവത്തിൽ കേസെടുക്കേണ്ടെന്ന് പോലീസിനോട് ആവശ്യപ്പെട്ടുമെന്നുമാണ് സജി കുമാർ പറയുന്നത്.
സ്വർണത്തിൽ തൂക്കക്കുറവുണ്ടായെന്ന പരാതിയിലാണ് പോലീസ് കഴിഞ്ഞ ദിവസം ഇവരെ ചോദ്യം ചെയ്തത്. സജികുമാറിന്റെ പരാതിയെ തുടർന്നായിരുന്നു ചോദ്യം ചെയ്യൽ. സജി കുമാറിന്റെ സ്ഥാപനത്തിലെ സ്വർണപണിക്കാരനായിരുന്നു സുനിൽ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here