രാജസ്ഥാനില്‍ ഏഴുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കഴുത്ത് ഞെരിച്ച് കൊന്നു

വീടിന് സമീപം കളിച്ചുകൊണ്ട് നിന്ന ഏഴുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കഴുത്ത് ഞെരിച്ച് കൊന്നു. ജയ്പൂരില്‍ നിന്നും 340 കിലോമീറ്റര്‍ അകലെയുള്ള ജലാവറിലാണ് സംഭവം. വെള്ളിയാഴ്ചയോടെയാണ് സംഭവമുണ്ടായത്.
കളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ ശനിയാഴ്ചയാണ് വീടിന് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നും കുട്ടിയുടെ ജഡം കണ്ടെത്തിയത്. പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു എന്ന് കണ്ടെത്തി.
വൈകുന്നേരം ആറ് മണിക്ക് അപ്പം കഴിച്ചിട്ട് മുറ്റത്ത് കളിച്ചുകൊണ്ട് നില്‍ക്കുകയായിരുന്നുവെന്നും സന്ധ്യയായിട്ടും കാണാതായതോടെയാണ് അന്വേഷണം ആരംഭിച്ചതെന്നും പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും കുറ്റവാളികളെ ഉടന്‍ പിടികൂടുമെന്നും പോലീസ് അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here