ചന്ദ്രബാബു നായിഡുവിന് അറസ്റ്റ് വാറന്റ്

ബബ്ലി അണക്കെട്ട് പദ്ധതിക്കെതിരെ സമരം ചെയ്തതിന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും തെലുങ്ക് ദേശം പാർട്ടി നേതാവുമായ ചന്ദ്രബാബു നായിഡുവിന് അറസ്റ്റ് വാറന്റ്. മഹാരാഷ്ട്രയിലെ ധർമബാദ് മജിസ്‌ട്രേറ്റ് കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചത്. നായിഡു ഉൾപ്പെടെ പതിനഞ്ച് പേരെ അറസ്റ്റ് ചെയ്ത് സെപ്റ്റംബർ 21നകം ഹാജരാക്കാനാണ് കോടതിയുടെ നിർദ്ദേശം.
2010ൽ ഗോദാവരി നദിയിൽ നടപ്പാക്കാനിരുന്ന ബബ്ലി അണക്കെട്ട് പദ്ധതിക്കെതിരെ സമരം ചെയ്ത കേസിലാണ് വാറന്റ്. ആന്ധ്രാപ്രദേശ് വിഭജനത്തിന് മുൻപായിരുന്നു സമരം നടന്നത്. സമരത്തിൽ നായിഡുവിനെ കൂടാതെ നിലവിലെ ആന്ധ്രാ ജലവിഭവവകുപ്പ് മന്ത്രി ദേവിനേനി ഉമേശ്വരറാവു, സാമൂഹികക്ഷേമവകുപ്പ് മന്ത്രി എൻ.ആനന്ദ് ബാബു എന്നിവരും പങ്കെടുത്തിരുന്നു. അന്ന് ടിഡിപി എംഎൽഎയും പിന്നീട് തെലങ്കാന രാഷ്ട്രസമിതിയിൽ ചേരുകയും ചെയ്ത ജി.കമൽകറും കേസിൽ പ്രതിയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here