200 രൂപ മോഷ്ടിച്ചുവെന്ന് ആരോപണം; പത്തുവയസ്സുകാരനെ തലകീഴായി കെട്ടിത്തൂക്കി മർദ്ദിച്ചു

200 രൂപ മോഷ്ടിച്ചുവെന്നാരോപിച്ച് പത്തു വയസ്സുകാരനെ തലകീഴായി കെട്ടിത്തൂക്കി മർദ്ദിച്ചു. ബംഗാളിലെ മുർഷിദാബാദ് ജില്ലയിലാണ് സംഭവം.
കുട്ടിയെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ ഫോണിൽ പകർത്തി ഫേസ്ബുക്കിൽ അപ്ലോഡ് ചെയ്യുകയും ചെയ്തു. ഇതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.
കടയുടമയായ സോഫികുൽ ഇസ്ലാം,, നജിമുൽ ഷെയ്ഖ്, നൂഹു ഷെയ്ഖ് എന്നിവരാണ് കുഞ്ഞിനെ മർദ്ദിച്ചത്. കുഞ്ഞിന്റെ അച്ഛന്റെ പരാതിയിൽ ഇവർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. കുട്ടി മോഷ്ടിച്ചുവെന്നതിന് തെളിവില്ലെന്നും പോലീസ് പറഞ്ഞു. മർദ്ദനമേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here