‘വിധിയില്‍ എതിര്‍പ്പുണ്ടെങ്കില്‍ പുനഃപരിശോധന ഹര്‍ജി നല്‍കട്ടെ’; ‘ബിജെപിയും കോണ്‍ഗ്രസും നടത്തുന്ന സമരം വിശ്വാസികളെ രക്ഷിക്കാനല്ല’: കോടിയേരി ബാലകൃഷ്ണന്‍

ശബരിമലയെയും വിശ്വാസികളെയും മറയാക്കി ബിജെപിയും കോണ്‍ഗ്രസും നടത്തുന്ന സമരങ്ങളെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇപ്പോള്‍ ശബരിമല വിഷയത്തില്‍ നടക്കുന്ന സമരം വിശ്വാസികളെ സംരക്ഷിക്കാനല്ല. സമരത്തിന് രാഷ്ട്രീയ മാനം നല്‍കി വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുകയാണ് ബിജെപിയും കോണ്‍ഗ്രസും ചെയ്തുകൊണ്ടിരിക്കുന്നതെന്നും കോടിയേരി കുറ്റപ്പെടുത്തി.
സുപ്രീം കോടതി വിധിക്ക് എതിരാണെങ്കില്‍ ബിജെപിയും കോണ്‍ഗ്രസും പുനഃപരിശോധ ഹര്‍ജി നല്‍കുകയാണ് ചെയ്യേണ്ടത്. ഇപ്പോള്‍ പ്രതിഷേധം നടത്തുന്ന ഇരുകൂട്ടരും ഇതുവരെ പുനഃപരിശോധന ഹര്‍ജി നല്‍കിയിട്ടില്ല. കോടതി വിധിയെ അട്ടിമറിക്കാന്‍ വിശ്വാസികളുടെ പേരില്‍ സമരം നടത്തുകയാണ് ബിജെപിയും കോണ്‍ഗ്രസും. ആര്‍.എസ്.എസ് അജണ്ട നടപ്പിലാക്കാന്‍ കോണ്‍ഗ്രസും പിന്തുണ നല്‍കുകയാണ്. നാട്ടില്‍ കലാപം ഉണ്ടാക്കാന്‍ ആര്‍.എസ്.എസ്-കോണ്‍ഗ്രസ് അവിശുദ്ധ കൂട്ടുക്കെട്ട് ശ്രമിക്കുകയാണെന്നും കോടിയേരി കുറ്റപ്പെടുത്തി.
മഹാരാഷ്ട്രയിലെ ശനി ശിഖ്‌നാപൂരിലും ഹാജി അലി ദര്‍ഗയിലും സ്ത്രീകള്‍ക്ക് പ്രവേശനം ഇല്ലായിരുന്നു. പിന്നീട് കോടതി ഇരുസ്ഥലത്തും സ്ത്രീ പ്രവേശനം അനുവദിച്ചു. മഹാരാഷ്ട്രയില്‍ ബിജെപിയും കോണ്‍ഗ്രസും ഉണ്ടായിരുന്നു. അവിടെ ഇങ്ങനെയൊരു വിധി വന്നപ്പോള്‍ ഇരു പാര്‍ട്ടികളും അതിനെ സ്വാഗതം ചെയ്തു. അവിടെ ഭരിച്ചിരുന്ന ബിജെപി സര്‍ക്കാര്‍ കോടതി വിധി നടപ്പിലാക്കി. കോണ്‍ഗ്രസ് ഇതിനെ അനുകൂലിച്ചു. കേരളത്തിൽ ഇടതുപക്ഷ സർക്കാർ ആയതുകൊണ്ടാണ് ഇവർ ഇവിടെ കലാപം ഉണ്ടാക്കാൻ ശ്രമിക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു. ശബരിമലയെ സംഘർഷഭൂമിയാക്കാനുള്ള ശ്രമങ്ങളിൽ നിന്ന് കോൺഗ്രസും ബിജെപിയും പിന്‍മാറണം. ഈ വിധി ഇടതുപക്ഷ സര്‍ക്കാര്‍ ചോദിച്ച് വാങ്ങിയതല്ലെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here