ശബരിമല ദര്‍ശനത്തിനെത്തിയ മേരി സ്വീറ്റിയുടെ വീടിന് നേരെ ആക്രമണം

സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ വിദ്യാരംഭ ദിവസമായ ഇന്നലെ അയ്യപ്പ ദര്‍ശനം നടത്തണമെന്ന ആവശ്യവുമായി ശബരിമലയിലെത്തിയ മേരി സ്വീറ്റിയുടെ വീടിന് നേരെ ആക്രമണം. മേരിയുടെ കഴക്കൂട്ടത്തെ വീട്ടില്‍ ബി.ജെ.പി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. തിരുവനന്തപുരത്തെ മുരിക്കുംപുഴയിലെ വീടിന്റെ ജനാലകള്‍ കല്ലെറിഞ്ഞു തകര്‍ത്തു. സംഭവത്തെ തുടര്‍ന്ന് രണ്ട് വീടിനും പൊലീസും സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇന്നലെ സന്നിധാനത്തേക്ക് എത്താൻ സാധിക്കാതെ ആക്റ്റിവിസ്റ്റ് രഹ്നാ ഫാത്തിമയും മാധ്യമപ്രവര്‍ത്തക കവിതയും തിരിച്ചിറങ്ങുന്നതിനിടെയാണ് സന്നിധാനത്ത് ദർശനം നടത്തണമെന്ന ആവശ്യവുമായി
മേരി സ്വീറ്റി പൊലീസിനെ സമീപിച്ചത്. എന്നാല്‍ സന്നിധാനത്തേക്ക് പോകുന്നത് ഇപ്പോള്‍ സുരക്ഷിതമല്ലെന്നും മതിയായ സുരക്ഷയൊരുക്കാന്‍ തങ്ങള്‍ക്ക് പരിമിതികളുണ്ടെന്നും പൊലീസ് അറിയിച്ചതിനെ തുടര്‍ന്ന് മല കയറാതെ ഇവര്‍ മടങ്ങുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here