കൊച്ചുമകന് ബിജെപി സമര പന്തലില്‍ പോയത് തെറ്റെന്ന് എംഎം ലോറന്‍സ്

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് പോലീസ് അതിക്രമം കാണിച്ചെന്നാരോപിച്ച് ബിജെപി സംഘടിപ്പിച്ച സമരത്തില്‍ കൊച്ചുമോന് മിലന് ഇമ്മാനുവല്‍ പോയത് തെറ്റായി പോയെന്ന് സിപിഎം നേതാവ് എംഎം ലോറന്‍സ്. കൊച്ചുമകനും, മകനെ പറഞ്ഞയച്ച മാതാപിതാക്കളും ചെയ്തത് തെറ്റായിപ്പോയി. കൊച്ചുമകനെന്നല്ല ബിജെപിയോട് ആര് കൂട്ടുകൂടിയാലും അത് തെറ്റാണ്. ബിജെപി സംസ്ഥാന അധ്യക്ഷൻ അഡ്വ പി എസ് ശ്രീധരൻ പിള്ള ഡിജിപി ഓഫീസിന് മുൻപിൽ നടത്തുന്ന ഏകദിന ഉപവാസ സമര പന്തലിലാണ് മിലന് എത്തിയത്. അയ്യപ്പന്മാരെ വേട്ടയാടുന്ന പിണറായി സർക്കാരിന്റെ നയത്തിനെതിരെയായിരുന്നു. ശബരിമല വിശ്വാസികള്‍ക്കെതിരെ പോലീസ് നടത്തിയ അതിക്രമങ്ങള്‍ക്കെതിരായ നിലപാടുമായാണ് സമരവേദിയിലെത്തിയതെന്ന് മിലന് പറഞ്ഞത്. രക്ഷിതാക്കളുടെ സമ്മതത്തോടെയാണോ സമരത്തിനെത്തിയതെന്ന് ചോദിച്ചപ്പോള്‍ അതൊക്കെ വ്യക്തിപരമായ കാര്യങ്ങളല്ലേ എന്നാണ് പ്രതികരിച്ചത്. ഓപണ്‍ സ്ക്കൂളില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ് മിലന്.
രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ താല്പര്യമുണ്ടെന്നും അത് പഠിക്കുകയാണെന്നും ഏത് പാര്‍ട്ടിയില്‍ ചേരണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും മിലന് പറഞ്ഞു. അതേസമയം എംഎം ലോറന്‍സിന്റെ മകള്‍ നേരിട്ട് വിളിച്ച് പിന്തുണയറിയിച്ചുവെന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥയായതുകൊണ്ടാണ് സമരത്തില്‍ പങ്കെടുക്കാത്തതെന്നും അവരാണ് മകനെ വേദിയില്‍ വിട്ടതെന്നും ശ്രീധരന് പിള്ള വ്യക്തമാക്കിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here