ശശിയെ സംരക്ഷിക്കാനുള്ള ശ്രമം അന്വേഷണ കമ്മീഷന്‍ നടത്തിയിട്ടില്ല: പി.കെ ശ്രീമതി എംപി

പി.കെ ശശിയെ ഏതെങ്കിലും തരത്തിൽ സംരക്ഷിക്കാനുള്ള ശ്രമം അന്വേഷണ കമ്മീഷൻ നടത്തിയിട്ടില്ലെന്ന് പി.കെ ശ്രീമതി. എല്ലാ വശങ്ങളും പരിശോധിച്ച ശേഷമാണ് ശശിക്കെതിരെ നടപടി എടുക്കാൻ നിർദ്ദേശം നൽകിയത്. പരാതിക്കാരിയുടെ വാദങ്ങളെ ഏതെങ്കിലും തരത്തിൽ ലഘൂകരിക്കാനോ തള്ളാനോ ശ്രമിച്ചിട്ടില്ലെന്നും പി.കെ ശ്രീമതി പറഞ്ഞു. പി.കെ ശശിക്കെതിരായ അന്വേഷണ റിപ്പോര്‍ട്ടിലെ പ്രസക്ത ഭാഗങ്ങള്‍ പുറത്തുവന്നതിനു പിന്നാലെയാണ് ശ്രീമതിയുടെ പ്രതികരണം. മന്ത്രി എ.കെ ബാലനും പി.കെ ശ്രീമതി എംപിയുമായിരുന്നു ശശിക്കെതിരായ ലൈംഗികാരോപണം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
Read More: ശശിയെ വെള്ളപൂശി സിപിഎം അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്
ലൈംഗികാരോപണ വിധേയനായ പി.കെ ശശിയെ വെള്ളപൂശിയും പെണ്‍കുട്ടിയുടെ പരാതിയെ സംശയത്തിന്റെ നിഴലിലാക്കിയും ഉള്ളതാണ് സിപിഎം അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്. മന്ത്രി എ.കെ ബാലനും എംപി പി.കെ ശ്രീമതിയും തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ട് പുറത്തായതോടെ പാര്‍ട്ടി വെട്ടിലായിരിക്കുകയാണ്. പരാതിക്കാരിയായ പെണ്‍കുട്ടിയോട് പാര്‍ട്ടി ഓഫീസില്‍ വച്ച ശശി മോശമായി പെരുമാറിയിട്ടില്ലെന്നാണ് അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍. പെണ്‍കുട്ടികളോട് ഇടപെടേണ്ട രീതിയില്‍ ശശിയുടെ ഭാഗത്ത് നിന്നുണ്ടായ ജാഗ്രതക്കുറവ് പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയതിനെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചതെന്ന് ജില്ലാ കമ്മിറ്റികള്‍ക്ക് കൈമാറിയ കുറിപ്പില്‍ വ്യക്തമാക്കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here