ഈ വർഷത്തെ അഗസ്ത്യാർ കൂടം ട്രക്കിംഗിന് തിങ്കളാഴ്ച തുടക്കമാകും

ഈ വർഷത്തെ അഗസ്ത്യാർ കൂടം ട്രക്കിംഗിന് തിങ്കളാഴ്ച തുടക്കമാകും. സ്ത്രീകൾക്ക് പ്രവേശനാനുമതി ലഭിച്ച ശേഷമുള്ള ആദ്യ ട്രിക്കിംഗ് എന്നതാണ് ഇത്തവണത്തെ പ്രത്യേകത. പ്രതിഷേധങ്ങൾ മുഖവിലയ്ക്കെടുക്കുന്നില്ലെന്നും സുരക്ഷ ഒരുക്കേണ്ടത് വനം വകുപ്പിന്റെ ഉത്തരവാദിത്വമാണെന്നും പ്രവേശന പാസ് ലഭിച്ച വനിതകൾ വ്യക്തമാക്കുന്നു.
രണ്ട് വർഷം മുൻപ് സകല ഒരുക്കങ്ങളും പൂർത്തിയാക്കി ആഗസ്ത്യാർകൂടം കയറാൻ തയ്യാറെടുത്തതാണ് രജിതയും സംഘവും. ആഗ്രഹ സാഫല്യത്തിന് ദിവസം മാത്രം ബാക്കി നിൽക്കേ സ്റ്റേ ഉത്തരവിന്റെ രൂപത്തിൽ തടസ്സമെത്തി. പിന്നീടങ്ങൊട്ട് നിയമ പോരാട്ടങ്ങളുടെ നാളുകൾ. കോടതിയിൽ നിന്ന് അനുകൂല വിധി സമ്പാദിച്ച് സ്വപ്ന യാത്രയ്ക്കുള്ള തയ്യാറെടുപ്പിലാണ് ഒരു കൂട്ടം സ്ത്രികൾ. കായികക്ഷമത നേടാനുള്ള പരിശ്രമം പ്രവേശന പാസ് ലഭിച്ചതുമുതൽ ആരംഭിച്ചു കഴിഞ്ഞു.
Read More : അഗസത്യമുനിയെ തേടി ഒരു യാത്ര
വാട്അപ്പ് കൂട്ടായ്മയിലെ 55 ഓളം പേരിൽ പത്തോളം പേർക്ക് മാത്രമേ ഇത്തവണ പാസ് ലഭിച്ചിട്ടുള്ളൂ. കാണി വിഭാഗക്കാരുടെ എതിർപ്പുണ്ടെങ്കിലും അതൊന്നും ഇവരെ ഇപ്പോൾ ആകുലപ്പെടുത്തുന്നില്ല. ആവശ്യമെങ്കിൽ സുരക്ഷയ്ക്കായി സർക്കാരിനെ സമീപിക്കുമെന്നും ഇവർ പറയുന്നു. യുനെസ്കോ യുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട അഗത്സ്യാർകൂടത്തേക്ക് കർശന നിയന്തണങ്ങളോടെയാണ് യാത്ര അനുവദിക്കുന്നത്. മാർ 1 വരെയാണ് ഈ സീസണിൽ ട്രംക്കിംഗ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here