വയനാട്ടില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ സജീവം

വയനാട് ലോക്‌സഭ മണ്ഡലം തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ സജീവമാക്കി കോണ്‍ഗ്രസ്. സുരക്ഷിത മണ്ഡലമായ വയനാട്ടില്‍ മത്സരിക്കാന്‍ സംസ്ഥാന നേതാക്കളുടെ പട തന്നെ തയ്യാറായി നില്‍ക്കുകയാണ്. എന്നാല്‍ മണ്ഡലത്തിന് പുറത്തുനിന്നുളള ആളെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ഭൂരിഭാഗം പ്രവര്‍ത്തകരും ആഗ്രഹിക്കുന്നില്ലെന്ന് ഡിസിസി പ്രസിഡന്റ് ഐസി ബാലകൃഷ്ണന്‍ ‘ട്വന്റി ഫോറി’നോട് പറഞ്ഞു.
ഹോള്‍ഡ് ബൈറ്റ്
വയനാടിനായി മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ കരുക്കള്‍ നീക്കുന്നതായാണ് സൂചന. മുന്‍ കെപിസിസി പ്രസിഡന്റ് എംഎം ഹസ്സന്‍, കെസി വേണുഗോപാല്‍, ടി സിദ്ധിഖ്, ഷാനിമോള്‍ ഉസ്മാന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ ചുരം കയറാന്‍ തയ്യാറെടുക്കുന്നുണ്ടെന്നാണ് കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ നിന്ന് കേള്‍ക്കുന്നത്. എന്നാല്‍ കെട്ടിയിറക്കുന്ന സ്ഥാനാര്‍ത്ഥികള്‍ ഇനി വയനാട്ടില്‍ വേണ്ടെന്ന ഉറച്ച നിലപാടിലാണ് ജില്ല കോണ്‍ഗ്രസ് കമ്മറ്റി.
2014ലെ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വോട്ടുകുറഞ്ഞത് ചര്‍ച്ചയാക്കി മണ്ഡലത്തില്‍ നിന്ന് തന്നെ ഒരാളെ സ്ഥാനാര്‍ത്ഥിയാക്കാന്‍ നേതൃത്വത്തെ സമര്‍ദ്ദത്തിലാക്കുകയാണ് ഒരു വിഭാഗമിപ്പോള്‍. അതേസമയം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ദക്ഷിണേന്ത്യയില്‍ മത്സരിക്കുകയാണെങ്കില്‍ അത് വയനാട്ടില്‍ നിന്നായിരിക്കും എന്ന അഭ്യൂഹവും പ്രചരിക്കുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here